Search This Blog

Thursday, December 1, 2011

ഈ മുഖ്യമന്ത്രിയെ നമ്മള്‍ എത്ര നാള്‍ സഹിക്കണം.

 വിന്‍സ് മാത്യു

ഈ മുഖ്യമന്ത്രിയെ നമ്മള്‍ എത്ര നാള്‍ സഹിക്കണം. ജനപ്രിയന്‍ എന്ന് ഖ്യാതി നേടാന്‍ ഭരണം നടത്തേണ്ട വിലപ്പെട്ട സമയം ജനങ്ങള്‍ക്കിടയില്‍ നാടകം കളി നടത്തുന്ന ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയേ കേരളത്തിലേ ജനങ്ങള്‍ ഇനി എത്ര നാള്‍ സഹിക്കണം. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി 28/11ന് എത്തിയപ്പോള്‍ രണ്ടര മണിക്കൂര്‍ അവിടെ ചിലവഴിച്ചപ്പോള്‍ കണ്ട കാഴ്ച്ചകളും അദ്ദേഹവുമായി നേരിട്ട് നടത്തിയ കൂടികാഴ്ച്ചയുമാണ്ഈ കുറിപ്പുകള്‍ എഴുതാന്‍ കാരണം.


നാട് ഭരിക്കുകയും കേരളത്തിന്റെ ഭരണം നടത്തേണ്ടതുമായ മുഖ്യമന്ത്രി രാവിലേ ഏതാണ്ട് 8മണിമുതല്‍ ജനങ്ങളെ കാണുന്നു... പരാതികള്‍ വാങ്ങുന്നു,... കേള്‍ക്കുന്നു. നിരവധിസമയം പരാതിക്കാരുടെയും മുഖ്യമന്ത്രിക്കും സമീപം ചിലവഴിച്ചതില്‍ നിന്നും മനസിലായത് ഒരു പരാതിയിലും യാതൊരു തീരുമാനവും അദ്ദേഹം കൈക്കൊള്ളുന്നില്ല. ചില പരാതികള്‍ കേട്ടിട്ട് നോക്കാം... അന്വേഷിക്കാം... മറുപടി തരാം..എന്നു പറയുന്നു,.. ചിലവയില്‍ ഒപ്പിട്ടും കുറിപ്പിട്ടും കൂടെയുള്ള സിക്രട്ടറിക്ക് നല്‍കുന്നു,...ചിലതില്‍ കുറിപ്പിട്ട് ഇന്ന ഓഫീസില്‍ നല്കാന്‍ എന്നുപറഞ്ഞ് പരാതിക്കാരന് തന്നെ നല്‍കുന്നു. ഒരു പരാതിയും അന്തിമമായി പരിഹരിക്കുന്നതായി കണ്ടില്ല. 50ലധികം പരാതികളും പരാതിക്കാരെയും വീക്ഷിച്ചതില്‍നിന്നാണ് ഇത് പറയുന്നത്. പരാതി നല്കിയിട്ട് പോകുന്ന ചിലര്‍ക്ക് മുഖ്യമന്ത്രിയേ നേരില്‍ കണ്ട് പറഞ്ഞല്ലോ എന്ന സമാധാനം... ചിലരുടെ മുഖത്ത് വന്നതിലും ദുഖം തിരികെ പോകുമ്പോള്‍.


ഇത്തരം ജനങ്ങളെ ബുദ്ധിമുട്ടിക്കലും പ്രഹസനവും കേരളത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയുടെ ഭരണം നടത്തുവാനുള്ള സമയം അപഹരിക്കും. കേവല പൊങ്ങച്ചത്തിനായി നടത്തുന്ന ജനസമ്പര്‍ക്കവും, എവിടെ ചെന്നാലും പരാതികള്‍ സ്വീകരിക്കുന്ന നയത്തിലും കുറെയൊക്കെ സത്യ സന്ധത വേണം. ഒരു പരാതിയിലും ബന്ധപ്പെട്ട വകുപ്പും ജീവനക്കാരും അല്ലേല്‍ ക്യാബിനറ്റുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കുന്നില്ല. പിന്നെ ഈ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചാള്‍ അവിടെ കൈകാര്യം ചെയ്യാവുന്നതല്ലേയുള്ളു?. നാടുനീളെ നടന്ന് ജനങ്ങളെ മണിക്കൂറുകള്‍ ബുദ്ധിമുട്ടിക്കുകയും പറ്റിക്കുകയും ചെയ്യേണ്ടതില്ല. ഭരണാധികാരിയെന്ന നിലയില്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നത് നല്ലതാണ് .എന്നാല്‍ തന്നില്‍ അര്‍പ്പിതമായ ഭരണ ജോലികള്‍ മാറ്റിയും അവധി നല്കിയും ഇത്തരം സമയം നഷ്ടപ്പെടുത്തുന്ന നാടകങ്ങള്‍ ജനങ്ങളോടും കേരളത്തോടും കാണിക്കുന്ന കടന്ന കൈ തന്നെയാണ്.

ഒരു പരാതി ഓഫീസിലേക്ക് അയച്ചാല്‍ മുഖ്യമന്ത്രി പരിഗണിക്കില്ലെന്ന തോന്നലില്‍ നിന്നാണോ ജനങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് പരാതി നല്കാന്‍ 100കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും പണവും, ഉറക്കവും, സമയവും, ദിവസവും, ജോലിയുംനഷ്ടപ്പെടുത്തിയും തെരുവിലും ഗസ്റ്റ് ഹൗസിലും, തിരുവന്തപുരത്തുമായി കാത്തുകെട്ടികിടക്കുന്നത്. അതോ മുഖ്യ മന്ത്രിക്ക് തന്റെ ഓഫീസിനേ വിശ്വാസമില്ലാത്തതാണോ? അവിടെ വരുന്ന കത്തുകളും പരാതിയും, ഇമെയിലുകളും തനിക്ക് ലഭിക്കില്ലെന്ന ബോധ്യത്തില്‍ നിന്നാണോ താന്‍ നടക്കുന്ന വഴികളിലെല്ലാം ജനത്തേ പരാതിയുമായി കാത്തുനിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത്. പ്രിയ മുഖ്യമന്ത്രി ഒന്നോര്‍ക്കണം ആവശ്യം ജനങ്ങളുടെയാണ് . താങ്കളുടെ ചീപ്പ് പബ്ലിസിറ്റിക്കും ജനനായകന്‍, ജനത്തിരക്കുള്ള മുഖ്യന്‍ എന്ന ഗ്ലാമര്‍ നേടാനും പൊതുജനത്തേ വെയിലും മഴയും കൊള്ളിച്ച് ഈവിധം കഴുതകളാക്കരുത്.

പ്രിയ മുഖ്യമന്ത്രീ...ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന അങ്ങയുടെ ഭാഗത്തുനിന്നുള്ള സമീപനമാണ്. പരാതി തപാലില്‍ അയച്ചാല്‍ അത് വായിച്ച് അങ്ങേയ്ക്ക് വേണ്ടതുചെയ്താല്‍ എന്ത് കുഴപ്പമാണ് ഉള്ളത്. ഫോണും ഇമെയിലും ഉള്ളപ്പോള്‍ അങ്ങ് ഇത്തരം കാര്യങ്ങള്‍ക്ക് അത് പൂര്‍ണ്ണമായി എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല. ലോകം ഇത്രയും വികസിച്ചപ്പോഴും, മാറ്റത്തിന്റെ വിപ്ലവം നടക്കുമ്പോഴും മുഖ്യമന്ത്രിയോട് ഒരു ചോദ്യം... താങ്കള്‍ ഒരു ദിവസം എത്ര തവണ മുഖ്യമന്ത്രിയുടെ ഇമെയില്‍ തുറന്ന് നോക്കുകയും പരാതികള്‍ വായിക്കാറും ഉണ്ട്? എത്രയെണ്ണത്തിന് നേരിട്ട് മറുപടി നല്കാറുണ്ട്.

എന്തായാലും നീതി തേടി നടക്കുന്ന ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി ഷോ കാണിക്കുവാന്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ആധുനിക കാലത്തേ ഏറ്റവും വിലപ്പെട്ട മനുഷ്യന്റെ സമയവും, പണവും മുഖ്യമന്ത്രി തനിക്ക് പരാതി നല്കാന്‍ വരുന്ന ജനങ്ങളില്‍നിന്നും കവര്‍ന്നെടുക്കുന്നു. ലളിത ജീവിതവും ചിലവ് ചുരുക്കലും പറയുന്ന ഉമ്മന്‍ചാണ്ടിക്കറിയാമോ അങ്ങയേ കാണാന്‍ വരുന്ന ജനക്കൂട്ടത്തിന്റെ ഒരുമാസത്തേ ആകെ നഷ്ടം എത്രയെന്ന്?. രാജാക്കന്‍ മാരുടെ കാലത്തേപോലെ ഈ നടത്തുന്ന ദര്‍ബാറുകള്‍ക്ക് വരുന്ന ഭരണ ചിലവുകള്‍...ഒരു പണം മുടക്കും ഇല്ലാതെ ഈ പരാതികള്‍ സ്വീകരിക്കാമെന്നിരിക്കെ നടത്തുന്ന ഈ ആര്‍ഭാഢങ്ങള്‍ ഉമ്മന്‍ചാണ്ടി എന്ന ഒരേയൊരാളിന്റെ മാനസീക സുഖത്തിന് വേണ്ടിയാണ്..ഇത് ധിക്കാരവും അങ്ങേയറ്റത്തേ ധൂര്‍ത്തുമാണ്... ഇത് രാജ്യ ദ്രോഹവും അനീതിയുമണ്. ലോകവും ആധുനിക സംവിധാനവും വളന്ന കാലത്ത് ഒരു മുഖ്യമന്ത്രി ഇത്തരം പരിപാടികളും തനിക്ക് ചുറ്റും ആള്‍ക്കൂട്ടം സൃഷ്ടിക്കുവാന്‍ ചീപ്പ് വേലകള്‍ ചെയ്യുകയുമരുത്. താന്‍ സത്യസന്ധനും നല്ല ഭരണാധികാരിയുമാണെങ്കില്‍ ഉമ്മന്‍ ചാണ്ടി അങ്ങിനെതന്നെ പെരുമാറണം. ഇത്തരം ചെപ്പടി വിദ്യകള്‍ക്ക് അധികകാലം നിലനില്പ്പുണ്ടാകില്ല. ഈ പ്രഹസനവും, ഷോ നാടകവും ജനം തിരിച്ചറിയും..സാംസ്‌കാരിക കേരളംതരം കിട്ടുമ്പോള്‍ ഇതിന് ചുട്ട മറുപടിയും നല്‍കും.

Tuesday, May 10, 2011

http://www.keralagraph.com/news.php?cat=generalnews&story=1123


കൊല്ലം സ്വദേശി ആഷ്‌ലി മിസ്റ്റര്‍ അയര്‍ലന്റ്.

അഭിമാനിക്കാം; മലയാളിക്ക് അയര്‍ലന്റില്‍ ദേശീയ അംഗീകാരം.

Posted on: 05 May 2011

വിന്‍സ് മാത്യു. ഫോട്ടോ- സച്ചിന്‍ വിജയന്‍

ഡബ്ലിന്‍: ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് അഭിമാനിക്കാം. കൊല്ലം സ്വദേശി ആഷ്‌ലി സജിത്കുമാറിന് അയര്‍ലന്റില്‍ ദേശീയ അംഗീകാരം. മിസ്റ്റര്‍ അയര്‍ലന്റായി നിരവധി ശക്തിമാന്മാരെയും,മസ്സില്‍ കരുത്തുള്ള ശരീര സൗന്ദര്യ താരങ്ങളെയും പിന്നിലാക്കിയാണ് ആഷ്‌ലി വിജയിച്ചത്.
60ഓളം അതികായകന്മാരാണ് ഇന്ത്യയുടെ മസില്‍ കരുത്തില്‍ അടിയറവ് പറഞ്ഞത്. ഇതില്‍ 3തവണ മുമ്പ് അയര്‍ലന്റില്‍ ഈ വിഭാഗത്തില്‍ ഫൈനലില്‍ വന്ന താരങ്ങള്‍ പോലും ഉണ്ടായിരുന്നുവെന്നാണ് പ്രത്യേകത.
അയര്‍ലന്റിലെ 2011ലെ ചരിത്രത്തില്‍ എന്നും ഈ ആഷ്‌ലി സജിത്കുമാര്‍ എന്ന ഇന്ത്യക്കാരന്റെ പേരും ഇനിയുണ്ടാവും.

ഇന്ത്യയിലെ ജനങ്ങളുടെ ശാരീരിക ക്ഷമതയ്ക്കുനേരെയും ആരോഗ്യ പരിപാലനത്തിന്റെ വിഷയത്തിലും നിരവധി സംശയങ്ങള്‍ ഉന്നയിക്കുന്ന യൂറോപ്യന്‍ മണ്ണില്‍ നിന്നുതന്നെഒരു ഇന്ത്യക്കാരന്‍ നേടിയ ഈ ചരിത്ര വിജയം ഗഭീരമായി തന്നെ രേഖപ്പെടുത്തേണ്ടതാണ്. ഇത് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളാണെന്ന് ആഷ്‌ലി വ്യക്തമാക്കി. മല്‍സര വിജയത്തിന് ശേഷം കേരള ഗ്രാഫ് പത്രത്തിലൂടെയാണ് ആദ്യവാര്‍ത്തയും ആഷ്‌ലിയുടെ അഭിമുഖവും പുറത്തുവരുന്നത്. കേരളാ ഗ്രാഫിലൂടെ തന്നെ ഈ വിവരം പുറത്തുവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ആഷ്‌ലിയുടെ താലയിലെ സുഹൃത്തുക്കളും പറഞ്ഞു.

അയര്‍ലന്റില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന് ഇത്രയും വലിയ ഒരു നേട്ടം കൈവരിക്കുവാന്‍ സാധിക്കുന്നത്.ശരീര സൗന്ദര്യ മല്‍സരത്തില്‍ദേശീയ ചാമ്പ്യന്‍ പട്ടം കിട്ടിയതോടെ 2012ല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡ് ഫെഡറേഷന്‍ മല്‍സരത്തിനും ആഷ്‌ലി സജിത്കുമാര്‍ അര്‍ഹത നേടി.

ഓരോ രാജ്യത്തെയും ചാമ്പ്യന്മാര്‍ക്കാണ് ഈ മല്‍സരത്തില്‍ പങ്കുടുക്കാനുള്ള അര്‍ഹത. മുമ്പ് 2003ലും, 2004ലും ഇദ്ദേഹം കേരളത്തില്‍ മിസ്റ്റര്‍ കൊല്ലമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 25 വയസ്സുള്ള അവിവാഹിതനായ ആഷ്‌ലി അയര്‍ലന്റില്‍ വന്നിട്ട് 4വര്‍ഷമായി. ഇപ്പോള്‍ അയര്‍ലന്റ് താലയിലെ ക്രഞ്ച് ഫിറ്റ്‌നസ് സെന്ററില്‍ പരിശീലകനായി കഴിഞ്ഞ് 3 വര്‍ഷമായി ജോലി ചെയ്യുന്നു.

ലിമറിക്കില്‍ വയ്ച്ച് നടന്ന മല്‍സരത്തിലയര്‍ലന്റില്‍ സ്ഥിരതാമസമായയൂറോപ്യന്‍ യൂണ്യനിലെ മറ്റ് രാജ്യക്കാരും പങ്കുടുത്തിരുന്നു.70കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചുവെന്ന് മാത്രമല്ല ദേശീയ ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലെ ഓവറോള്‍ ഒന്നാം സമ്മാനവും ആഷ്‌ലിക്കാണ്. കൊല്ലത്ത് മുണ്ടയ്ക്കല്‍ സ്വദേശിയായ പുത്തനഴികം വീട്ടിലെ മിനിയുടെയുംപരേതനായ ഷംസുവിന്റെയും, ഏക മകനാണ് ആഷ്‌ലി. അയര്‍ലന്റിലെ ദേശീയ ചാമ്പ്യന്‍ ആയിട്ടും ഇതുവരെ ഇന്ത്യന്‍ സ്ംഘടനകളോ, മലയാള സംഘടനകളോ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ല.



Thursday, February 24, 2011

www.vincemathew.blogspot.com

If you are unable to read malayalam font, please use internet explorer or download malayalam font



വെടിമരുന്നിന്റെ മുകളിലാണ് ചൈനയും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇരിക്കുന്നത്. ലോകത്ത് എവിടെ നാലാള്‍ കൂടി ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സ്വരം ഉയര്‍ത്തിയാല്‍ അതിന്റെ ഞടുക്കം ചൈനയിലാണുണ്ടാവുക.

ലോകത്ത് എവിടെ പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സമരവും മുറവിളിയും ഉണ്ടായാലും ചൈന ഭയക്കും, അത് സസൂഷ്മം നോക്കി കാണും. മാത്രമല്ല ഇത്തരം സമരങളുടെ ഒരു ചലനം പോലും തങളുടെ അതിര്‍ത്തി കടന്നു വരാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലാണ് എപ്പോഴും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജനാധിപത്യവും മനുഷ്യന്റെ മൗലീകാവശങളും അത്ര്ത്തികടന്ന് ചുവന്ന ചൈനയുടെ മണ്ണില്‍ കടക്കാതിരിക്കാന്‍ അണുവായുധവുമായിപോലും രാപകലില്ലാതെ കാവലിരിക്കുകയാണ് പട്ടാളവും ,ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. നോക്കൂ ചുവന്ന ചൈനയില്‍ ജനിച്ചുപോയ മനുഷ്യന്റെ ദയനീയ സ്ഥിതി.ജനാധിപത്യം, പൗരാവകാശം, മുനുഷ്യാവകാശം, സ്വഭാവിക പ്രകൃതിനിയമങള്‍ ഇത്തരം കാര്യങള്‍ മാറ്റിനിര്‍ത്തിയാല്‍ ചൈന മറ്റെല്ലാ കാര്യത്തിലും ലോകത്തിനു ഒരു പാഠപുസ്തകമാണ്.


ഏതാനും ആഴ്ച്ചകളായി ചൈനീസ് ഭരണകൂടത്തിനും അതിന്റെ നേതൃത്വത്തിനും മനസമാധാനമില്ല. കാരണം ഈജിപ്തില്‍ സ്വേശ്ചാധിപതിക്കെതിരെ അവിടുത്തെ ജനങള്‍ നേടിയ വിജയവും ജനാധിപത്യത്തിന്റെ വരവും കണ്ട് ചൈന ഭയക്കുകയാണ്. തീര്‍ന്നില്ല ഗള്‍ഫ് മേഘല മുഴുവന്‍ ജനകീയ പ്രക്ഷോഭം ജനാധിപത്യത്തിനുവേണ്ടി നടന്നുവരികയാണ്. ആഫിക്കയുടെ ഒരു ഭാഗത്തേക്കും പ്രക്ഷോഭം വ്യാപിച്ചു. ലോകത്തെ സ്വേശ്ചാധിപത്യ, രാജാക്കന്മാരുടെ ഭരണകൂടങള്‍ ആകെ ഇളകി ആടുകയാണ്. ഈജിപ്ത് നിലം പൊത്തിയപോലെ ഏത് രാജാവും എപ്പോള്‍ വേണേലും വീഴാന്‍ പരുവത്തിലാണ് ഈ മേഘലയിലാകെ.


ലോകത്ത് വീശിയടിക്കുന്ന ഈ കൊടുങ്കാറ്റ് ചൈനീസ് വന്മതില്‍ തകര്‍ക്കാതെ രാവും പകലും കാവലിരിക്കുകയാണ് ചൈനീസ് ഭരണ നേതൃത്വവും അതിന്റെ ഗസ്റ്റ്‌പ്പോകളും.കമ്മ്യൂണിസ്റ്റ് ചൈന ഇപ്പോള്‍ ബാഹ്യ ലോക ബന്ധങള്‍ എല്ലാം വേര്‍പെടുത്തിയിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഇരുണ്ട ആ ഭൂപ്രദേശത്തെ ജനങള്‍ ലോകത്ത് നടക്കുന്ന പുതിയ വിപ്ലവങള്‍ അറിയുന്നില്ല.സമരങളും ജനകീയ മുന്നേറ്റങളും അറിയുന്നില്ല. ചൈനയില്‍ ഉള്ളിലുള്ള ഒരു ഫാക്ടറിയില്‍ നടക്കുന്ന തൊഴില്‍ പ്രശ്‌നങള്‍ മൊറ്റൊരു ഫാക്ടറിയില്‍ അറിയുന്നില്ല. കമ്മ്യൂണിക്കേഷന്‍ സ്വന്തം രാജ്യത്തിനുള്ളില്‍ പോലും തിരസ്‌കരിക്കപെട്ട ഒരു ജനവിഭാഗമാണവിടെ ജീവിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും തീര്‍ത്ത അന്ധകാരയുഗത്തില്‍ വീര്‍പ്പ് മുട്ടുകയാണ് ചൈനയിലെ ജനസമൂഹം.ഒറ്റപ്പെട്ട പ്രതികരണവും, എതിര്‍പ്പും എവിടെ തലപൊക്കുന്നുവോ ഉടന്തന്നെ ഭരണകൂടം കൊല്ലും കൊലയും, സര്‍വ്വശക്തിയുമുപയോഗിച്ച് തല്ലികെടുത്തിയിരിക്കും.

ഫേസ്ബുക്കും,ഓര്‍ കുട്ടും,ട്വിറ്ററും തുടങി... എല്ലാ ഇന്റര്‍നെറ്റ് കൂട്ടയ്മകളും ചൈന നിരോധിച്ചു. തീര്‍ന്നില്ല ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ ഈജിപ്ത്, ജനാധിപത്യം, മനുഷ്യാവകാശം, ബഹറിന്‍, തുടങിയ എല്ലാ വാക്കുകളും സെന്‍സര്‍ ചെയ്തു. ഇതൊന്നും ചൈനയിലെ പൗരന്മാര്‍ക്ക് തങളുടെ രാജ്യത്ത് സേര്‍ച്ച് ചെയ്താല്‍ കിട്ടില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള എല്ലാ ഫോണ്‍ വിളികളും കര്‍ശനമായ സെന്‍സറിനു വിധേയമാക്കി. ഒരു നീതീ ബോധവുമില്ലാതെ, പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിര്‍ബാധം ചോര്‍ത്തുന്നു. പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പെടുത്തി.
ഇതെല്ലാം ചൈനയെ ഈ രീതിയില്‍ എത്രനാള്‍ പിടിച്ചുനിര്‍ത്തും. ജനങള്‍ ഒരുതരം അടിമകളായി മാറികഴിഞു. സമസ്ത മേഘലകളിലും ഭരണകൂട ഭീകരത നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ആര്‍ക്കും ശബ്ദിക്കാനോ, പ്രതികരിക്കാനോ ആവുന്നില്ല. അതിനുള്ള് സ്വാതത്ര്യം അനുവദനീയമാല്ല അവിടെ. അടിമകള്‍ക്ക് തുല്യമായ ഒരു ജനസമൂഹത്തെ മുന്‍ നിര്‍ത്തി യുള്ള കൃതൃമമായ ഒരു പുറംന്തോട് ചൈനയ്ക്കുണ്ട്. മനുഷ്യനെ അടിച്ചമര്‍ത്തിയും, അവന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങിട്ടും ലോകത്തെവിടെയെല്ലാം എന്തൊക്കെ ഉയര്‍ ന്നു വന്നിട്ടുണ്ടോ അതെല്ലാം ഒരു സുപ്രഭാതത്തില്‍ തകര്‍ന്ന്തരിപ്പണമായിട്ടുണ്ട്. അന്യവാര്യമായ ആ തകര്‍ച്ചരയില്‍ നിന്നും എത്ര നാള്‍ ഈ രാജ്യത്തിന് മാറി നില്ക്കാനാവും? ജനങളുടെ അവകാശങള്‍ ക്കും, നീതിക്കും വേണ്ടിയുള്ള തിരതള്ളല്‍ ഏതു ഉരുക്കുമറ തകര്‍ത്തും തള്ളി പുറതേക്കു വരുമെന്നുള്ളതിന് ചരിത്രത്തിലെ ജനകീയ വിപ്ലവങള്‍ സാക്ഷിയാണ്. ഈ വിപ്ലവത്തിലൂടെയാണ് ഇന്നു കാണുന്ന ലോകവും ഭരണക്രമവും ഉരുത്തിരിഞ്ഞത്. ചൈനയ്ക്ക് എത്രകാലം അതിശക്തമായ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യ രാശിയെ തളച്ചിടാനാവും.

വളരെ അപകടം പിടിച്ച സാഹചര്യങളിലൂടെയാണ് ആധുനിക ലോകത്തിലൂടെ ചൈന അവിടുത്തെ ജനങളെ നയിക്കുന്നത്.ലോകത്ത് നടക്കുന്നത് എന്തെല്ലാമെന്ന് പോലും ജനങള്‍ അറിയുന്നതില്‍നിന്നും വിലക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിട് ജനങളുടെ പ്രധിഷേധം ഭയക്കുകയാണ്. ചൈനയ്ക്കിപ്പോള്‍ ലോകത്തുള്ള എല്ലാത്തിനെയും ഭയമാണ്. ലോകത്തെയും സ്വന്തം ജനങളെയും ഇത്രമാത്രം ഭയക്കുന്ന ഒരു ഭരണകൂടവും, ഭരിക്കുന്ന പാര്‍ട്ടിയും ഇന്ന് ലോകത്തൊരിടത്തും ഉണ്ടാവില്ല. അതുകൊണ്ട്തന്നെ അതിശക്തമായ ഭരണകൂട ഭീകരതയാണ് പൗരാവകാശങളുടെ മേലും മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മേലും ചുവന്ന ചൈനയിലുള്ളത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നതാണ് രാജ്യത്തിന്റെ പേര് എങിലും പീപ്പിള്‍സ് റിപ്പബ്ലിക് എന്ന ഡിക്ഷനറി അര്‍ഥം ചൈനയില്‍ മറ്റൊന്നായി അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറ്റിയെഴുതിയിരിക്കുന്നു. കമ്മ്യൂണിസം എന്ന പദത്തിന് അടിമത്തം എന്നുകൂടി അര്‍ഥമുണ്ടെന്ന ചില ഓര്‍മ്മപെടുത്തലുകള്‍ ലോകത്തെ വലിയ ജനാവലിയെവരിഞ്ഞുകെട്ടി ചൈന മനുഷ്യരാശിക്കു കാണിച്ചുതരികയാണ്.








Sunday, February 20, 2011

Chinese police officers urge a family to leave a McDonald's restaurant which was a planned protest site for "Jasmine Revolution" in Beij.


AP - Yesterday, 09:21 am
Chinese police officers urge a family to leave a McDonald's restaurant which was a planned protest site for "Jasmine Revolution" in Beijing, China, Sunday, Feb. 20, 2011. Jittery Chinese authorities staged a concerted show of force Sunday to squelch a mysterious online call for a "Jasmine Revolution" apparently modeled after pro-democracy demonstrations sweeping the Middle East. (AP Photo/Andy Wong)

Chinese authorities crush online call for Middle East-style revolution


 Associated Press

Monday, 21 February 2011
A protester in Shanghai is escorted away by police
ALY SONG/REUTERS
A protester in Shanghai is escorted away by police

    Chinese police snuff out planned Arab-inspired protests

     BEIJING/SHANGHAI (Reuters) - Police dispersed scores of people who gathered in central Beijing on Sunday after calls spread online across China urging pro-democracy gatherings inspired by protest rallies across the Middle East.

    In the end, the small gatherings in Beijing and Shanghai turned out to be demonstrations of the Chinese authorities' determination to snuff out even tepid challenges to Communist Party power.

    On Beijing's Wangfujing shopping street, about 100 people stood in front of a McDonald's restaurant, slated to be the site of the protests, according to an Internet message that spread on Saturday urging gatherings in 13 cities.

    "I'm trying to do something for my country, to show my power," said a young university student in Beijing, when asked why he turned up outside McDonald's.

    The crowd, including quite a few curious onlookers, was confronted by police officers who pushed them away, shouting "move off, move off, don't look anymore." No one was arrested. One man said he got into a scuffle with the police after he picked up some flowers from the ground.

    "I had just been visiting the Forbidden City as a tourist and I passed by here and then these people took me away," said the man, who was wearing a grey coat, black cap and black glasses.

    "Why would they take me away? I was just a passer-by," said the man, who declined to be named. "What democracy is there?"

    "WE DON'T EVEN HAVE THE RIGHT TO TALK"

    Call for Protests Unnerves China


    Police arresting a man near the planned protest site in Shanghai
    BEIJING—Chinese authorities detained dozens of political activists after an anonymous online call for people to start a "Jasmine Revolution" in China by protesting in 13 cities—just a day after President Hu Jintao called for tighter Internet controls to help prevent social unrest.
    Only a handful of people appeared to have responded to the call to protest in Beijing, Shanghai and 11 other cities at 2 p.m. Sunday, a call first posted on the U.S.-based Chinese-language news website Boxun.com and circulated mainly on Twitter, which is blocked in China.
    Carlos Barria/Reuters
    Police arresting a man near the planned protest site in Shanghai

    But Chinese authorities seemed to take it seriously, deploying extra police to the planned protest sites, deleting almost all online discussion of the appeal, blocking searches for the word "Jasmine" on micro-blogging and other sites and temporarily disabling mass text-messaging services.
    Ahead of the planned protests, more than 100 activists across China were taken away by police, confined to their homes or went missing, according to the Hong Kong-based group Information Center for Human Rights and Democracy.
    The online protest appeal is likely to compound the apparent concern among Communist Party leaders that the recent uprisings against authoritarian governments in the Middle East and North Africa could inspire similar unrest in China. The lackluster popular response, however, demonstrates how much harder it would be to organize a sustained protest movement in a country with a well-funded and organized police force, and with the world's most sophisticated Internet censorship system.
    At one of the designated protest sites — a McDonald's outlet in Beijing's central Wangfujing shopping district — The Wall Street Journal saw a crowd of several hundred people gather, along with hundreds of uniformed and plainclothes police, shortly before 2 p.m.
    The crowd, however, consisted almost entirely of foreign journalists and curious shoppers—many of whom thought there was a celebrity in the area—along with a handful of young people who said they had heard about the protest appeal and come to watch.
    The only sign of protest came from a young Chinese man who was detained by police after laying some jasmine flowers outside the McDonald's and trying to take a photograph of them on his mobile phone, witnesses said. At least two other people were detained after altercations with police, but it was not clear whether they were protesting, the witnesses said.
    Jon Huntsman, the U.S. ambassador to China—who has been critical of the country's Internet controls—was also in the crowd but quickly left after he was identified by a Chinese crowd member with whom he was chatting.
    In Shanghai, meanwhile, police led away three people outside a Starbucks outlet near the planned protest spot after they shouted complaints about the government and high food prices, according to the Associated Press. There were no reports of demonstrations in other cities where people were urged to protest, which included Guangzhou, Tianjin, Wuhan and Chengdu.
    The protest appeal had urged people to "take responsibility for the future" and to shout a slogan that encapsulated some of the most pressing social issues in China: "We want food, we want work, we want housing, we want fairness!"
    It came at a sensitive time, as China prepares for the March 5 start of the annual meeting of its parliament, the National People's Congress. China's leaders are also anxious to ensure social stability in the run-up to a once-in-a-decade Party leadership change next year, when Mr. Hu and six other top leaders are due to retire.
    On Saturday, Mr. Hu summoned national and provincial leaders to a meeting in Beijing at which he called for them to "solve prominent problems which might harm the harmony and stability of the society." Some Chinese and Western analysts have argued that China faces many of the same social problems that have inspired the protests in the Middle East and North Africa, especially rising housing and food prices.
    Others, however, say that China is unlikely to suffer similar unrest because living standards are generally rising faster, and social controls are much stronger—especially online. Although an increasing number of people are becoming aware of censorship and ways to circumvent it, Chinese authorities have also been largely successful in controlling the spread of information. Locally operated websites must delete any content the government deems "harmful," and companies that store user information in China must comply if the government requests access to that information.
    This has often enabled authorities to quickly identify and stop organized political action before it reaches too many people, all while staying under the radar of most ordinary citizens, who aren't constantly searching for political content. It also makes heavy-handed crackdowns affecting large numbers of Internet users mostly unnecessary.
    China blocks websites like Facebook and Twitter, which were used by activists in Egypt, and keeps out other undesirable foreign content, from criticism of China's leaders to information about sensitive historical events, using Web-filtering technology.
    President Hu called for even stronger Internet restrictions in his speech on Saturday at the Central Party School in Beijing, which trains rising leaders.
    "At present, our country has an important strategic window for development, but is also in a period of magnified social conflicts," he said. Among the steps Beijing had to take, Mr. Hu said, was "further strengthening and improving management of the Internet, improving the standard of management of virtual society, and establishing mechanisms to guide online public opinion."
    —Loretta Chao contributed to this article.

    വെടിമരുന്നിന്റെ മുകളിലാണ് ചൈനയും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇരിക്കുന്നത്.

    If you are unable to read malayalam font, please use internet explorer or download malayalam font



    വെടിമരുന്നിന്റെ മുകളിലാണ് ചൈനയും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇരിക്കുന്നത്. ലോകത്ത് എവിടെ നാലാള്‍ കൂടി ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സ്വരം ഉയര്‍ത്തിയാല്‍ അതിന്റെ ഞടുക്കം ചൈനയിലാണുണ്ടാവുക.

    ലോകത്ത് എവിടെ പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സമരവും മുറവിളിയും ഉണ്ടായാലും ചൈന ഭയക്കും, അത് സസൂഷ്മം നോക്കി കാണും. മാത്രമല്ല ഇത്തരം സമരങളുടെ ഒരു ചലനം പോലും തങളുടെ അതിര്‍ത്തി കടന്നു വരാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലാണ് എപ്പോഴും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജനാധിപത്യവും മനുഷ്യന്റെ മൗലീകാവശങളും അത്ര്ത്തികടന്ന് ചുവന്ന ചൈനയുടെ മണ്ണില്‍ കടക്കാതിരിക്കാന്‍ അണുവായുധവുമായിപോലും രാപകലില്ലാതെ കാവലിരിക്കുകയാണ് പട്ടാളവും ,ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. നോക്കൂ ചുവന്ന ചൈനയില്‍ ജനിച്ചുപോയ മനുഷ്യന്റെ ദയനീയ സ്ഥിതി.ജനാധിപത്യം, പൗരാവകാശം, മുനുഷ്യാവകാശം, സ്വഭാവിക പ്രകൃതിനിയമങള്‍ ഇത്തരം കാര്യങള്‍ മാറ്റിനിര്‍ത്തിയാല്‍ ചൈന മറ്റെല്ലാ കാര്യത്തിലും ലോകത്തിനു ഒരു പാഠപുസ്തകമാണ്.


    ഏതാനും ആഴ്ച്ചകളായി ചൈനീസ് ഭരണകൂടത്തിനും അതിന്റെ നേതൃത്വത്തിനും മനസമാധാനമില്ല. കാരണം ഈജിപ്തില്‍ സ്വേശ്ചാധിപതിക്കെതിരെ അവിടുത്തെ ജനങള്‍ നേടിയ വിജയവും ജനാധിപത്യത്തിന്റെ വരവും കണ്ട് ചൈന ഭയക്കുകയാണ്. തീര്‍ന്നില്ല ഗള്‍ഫ് മേഘല മുഴുവന്‍ ജനകീയ പ്രക്ഷോഭം ജനാധിപത്യത്തിനുവേണ്ടി നടന്നുവരികയാണ്. ആഫിക്കയുടെ ഒരു ഭാഗത്തേക്കും പ്രക്ഷോഭം വ്യാപിച്ചു. ലോകത്തെ സ്വേശ്ചാധിപത്യ, രാജാക്കന്മാരുടെ ഭരണകൂടങള്‍ ആകെ ഇളകി ആടുകയാണ്. ഈജിപ്ത് നിലം പൊത്തിയപോലെ ഏത് രാജാവും എപ്പോള്‍ വേണേലും വീഴാന്‍ പരുവത്തിലാണ് ഈ മേഘലയിലാകെ.


    ലോകത്ത് വീശിയടിക്കുന്ന ഈ കൊടുങ്കാറ്റ് ചൈനീസ് വന്മതില്‍ തകര്‍ക്കാതെ രാവും പകലും കാവലിരിക്കുകയാണ് ചൈനീസ് ഭരണ നേതൃത്വവും അതിന്റെ ഗസ്റ്റ്‌പ്പോകളും.കമ്മ്യൂണിസ്റ്റ് ചൈന ഇപ്പോള്‍ ബാഹ്യ ലോക ബന്ധങള്‍ എല്ലാം വേര്‍പെടുത്തിയിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഇരുണ്ട ആ ഭൂപ്രദേശത്തെ ജനങള്‍ ലോകത്ത് നടക്കുന്ന പുതിയ വിപ്ലവങള്‍ അറിയുന്നില്ല.സമരങളും ജനകീയ മുന്നേറ്റങളും അറിയുന്നില്ല. ചൈനയില്‍ ഉള്ളിലുള്ള ഒരു ഫാക്ടറിയില്‍ നടക്കുന്ന തൊഴില്‍ പ്രശ്‌നങള്‍ മൊറ്റൊരു ഫാക്ടറിയില്‍ അറിയുന്നില്ല. കമ്മ്യൂണിക്കേഷന്‍ സ്വന്തം രാജ്യത്തിനുള്ളില്‍ പോലും തിരസ്‌കരിക്കപെട്ട ഒരു ജനവിഭാഗമാണവിടെ ജീവിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും തീര്‍ത്ത അന്ധകാരയുഗത്തില്‍ വീര്‍പ്പ് മുട്ടുകയാണ് ചൈനയിലെ ജനസമൂഹം.ഒറ്റപ്പെട്ട പ്രതികരണവും, എതിര്‍പ്പും എവിടെ തലപൊക്കുന്നുവോ ഉടന്തന്നെ ഭരണകൂടം കൊല്ലും കൊലയും, സര്‍വ്വശക്തിയുമുപയോഗിച്ച് തല്ലികെടുത്തിയിരിക്കും.

    ഫേസ്ബുക്കും,ഓര്‍ കുട്ടും,ട്വിറ്ററും തുടങി... എല്ലാ ഇന്റര്‍നെറ്റ് കൂട്ടയ്മകളും ചൈന നിരോധിച്ചു. തീര്‍ന്നില്ല ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ ഈജിപ്ത്, ജനാധിപത്യം, മനുഷ്യാവകാശം, ബഹറിന്‍, തുടങിയ എല്ലാ വാക്കുകളും സെന്‍സര്‍ ചെയ്തു. ഇതൊന്നും ചൈനയിലെ പൗരന്മാര്‍ക്ക് തങളുടെ രാജ്യത്ത് സേര്‍ച്ച് ചെയ്താല്‍ കിട്ടില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള എല്ലാ ഫോണ്‍ വിളികളും കര്‍ശനമായ സെന്‍സറിനു വിധേയമാക്കി. ഒരു നീതീ ബോധവുമില്ലാതെ, പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിര്‍ബാധം ചോര്‍ത്തുന്നു. പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പെടുത്തി.
    ഇതെല്ലാം ചൈനയെ ഈ രീതിയില്‍ എത്രനാള്‍ പിടിച്ചുനിര്‍ത്തും. ജനങള്‍ ഒരുതരം അടിമകളായി മാറികഴിഞു. സമസ്ത മേഘലകളിലും ഭരണകൂട ഭീകരത നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ആര്‍ക്കും ശബ്ദിക്കാനോ, പ്രതികരിക്കാനോ ആവുന്നില്ല. അതിനുള്ള് സ്വാതത്ര്യം അനുവദനീയമാല്ല അവിടെ. അടിമകള്‍ക്ക് തുല്യമായ ഒരു ജനസമൂഹത്തെ മുന്‍ നിര്‍ത്തി യുള്ള കൃതൃമമായ ഒരു പുറംന്തോട് ചൈനയ്ക്കുണ്ട്. മനുഷ്യനെ അടിച്ചമര്‍ത്തിയും, അവന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങിട്ടും ലോകത്തെവിടെയെല്ലാം എന്തൊക്കെ ഉയര്‍ ന്നു വന്നിട്ടുണ്ടോ അതെല്ലാം ഒരു സുപ്രഭാതത്തില്‍ തകര്‍ന്ന്തരിപ്പണമായിട്ടുണ്ട്. അന്യവാര്യമായ ആ തകര്‍ച്ചരയില്‍ നിന്നും എത്ര നാള്‍ ഈ രാജ്യത്തിന് മാറി നില്ക്കാനാവും? ജനങളുടെ അവകാശങള്‍ ക്കും, നീതിക്കും വേണ്ടിയുള്ള തിരതള്ളല്‍ ഏതു ഉരുക്കുമറ തകര്‍ത്തും തള്ളി പുറതേക്കു വരുമെന്നുള്ളതിന് ചരിത്രത്തിലെ ജനകീയ വിപ്ലവങള്‍ സാക്ഷിയാണ്. ഈ വിപ്ലവത്തിലൂടെയാണ് ഇന്നു കാണുന്ന ലോകവും ഭരണക്രമവും ഉരുത്തിരിഞ്ഞത്. ചൈനയ്ക്ക് എത്രകാലം അതിശക്തമായ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യ രാശിയെ തളച്ചിടാനാവും.

    വളരെ അപകടം പിടിച്ച സാഹചര്യങളിലൂടെയാണ് ആധുനിക ലോകത്തിലൂടെ ചൈന അവിടുത്തെ ജനങളെ നയിക്കുന്നത്.ലോകത്ത് നടക്കുന്നത് എന്തെല്ലാമെന്ന് പോലും ജനങള്‍ അറിയുന്നതില്‍നിന്നും വിലക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിട് ജനങളുടെ പ്രധിഷേധം ഭയക്കുകയാണ്. ചൈനയ്ക്കിപ്പോള്‍ ലോകത്തുള്ള എല്ലാത്തിനെയും ഭയമാണ്. ലോകത്തെയും സ്വന്തം ജനങളെയും ഇത്രമാത്രം ഭയക്കുന്ന ഒരു ഭരണകൂടവും, ഭരിക്കുന്ന പാര്‍ട്ടിയും ഇന്ന് ലോകത്തൊരിടത്തും ഉണ്ടാവില്ല. അതുകൊണ്ട്തന്നെ അതിശക്തമായ ഭരണകൂട ഭീകരതയാണ് പൗരാവകാശങളുടെ മേലും മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മേലും ചുവന്ന ചൈനയിലുള്ളത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നതാണ് രാജ്യത്തിന്റെ പേര് എങിലും പീപ്പിള്‍സ് റിപ്പബ്ലിക് എന്ന ഡിക്ഷനറി അര്‍ഥം ചൈനയില്‍ മറ്റൊന്നായി അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറ്റിയെഴുതിയിരിക്കുന്നു. കമ്മ്യൂണിസം എന്ന പദത്തിന് അടിമത്തം എന്നുകൂടി അര്‍ഥമുണ്ടെന്ന ചില ഓര്‍മ്മപെടുത്തലുകള്‍ ലോകത്തെ വലിയ ജനാവലിയെവരിഞ്ഞുകെട്ടി ചൈന മനുഷ്യരാശിക്കു കാണിച്ചുതരികയാണ്.








    Saturday, February 12, 2011

    ഷൊര്‍ണ്ണൂരിലെ സൗമ്യയുടെ രക്തസാക്ഷിത്വവും, നമ്മുടെ വനിതാ നേതാക്കളും

    "വര്‍ത്തമാനകാല സ്ത്രീസമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ഭാരവുമാണ് കേരളത്തിലെ ഇത്തരം വനിതാ നേതാക്കള്‍. ഇത്തരം മഹാ നാരികളുടെ പ്രവര്‍ത്തനഫലമായി എന്തുനേട്ടം കേരളത്തിലെ അമ്മമാര്‍ക്കും, എല്ലാവനിതകള്‍ക്കും ഉണ്ടായി എന്നവര്‍തന്നെ വ്യക്തമാക്കട്ടെ. എന്തെന്ത് നവോദ്ധാനം കേരള സമൂഹത്തില്‍ തങള്‍ക്കുണ്ടാക്കാനായി എന്നവര്‍ വശദീകരിക്കണം. ബലാല്‍സംഗത്തിലും, പീഠനത്തിലും മരിക്കുന്ന, മരിച്ചുജീവിക്കുന്ന പെണ്‍കുട്ടികളുടെ രക്തസാക്ഷിത്വത്തിലും ചോരയിലും ചവിട്ടിയുള്ള ഈ ഉപകാരമില്ലാത്ത നിലവിളികള്‍ നിര്‍ത്തികൂടെ."

    If you are unable to read malayalam font, please use internet explorer or download malayalam font


    ഷൊര്‍ണ്ണൂരിലെ സൗമ്യയുടെ ട്രയിനില്‍നിന്നും തള്ളിയിട്ട് ബലാല്‍സംഗം ചെയ്തുള്ള കൊലപാതകം എന്തെല്ലാം ചിന്തകളാണ്, മുന്നറിയിപ്പുകളാണ് സമൂഹത്തിന് തരുന്നത്. ഈ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം പെണ്ണെഴുത്തുകാരും, പെണ്‍ സാംസ്‌കാരിക നായകരും ഒരുപാട് എഴുതികഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുഗതകുമാരി, വനിതാ കമ്മീഷന്‍ അധ്യക്ഷ ഡി.ശ്രീദേവി, സാറാ ജോസഫ്, ഡോ.ഖദീജ മുംദാസ് തുടങിയ പ്രഗല്ഭര്‍ ലേഖനങള്‍ എഴുതി. പല പെണ്ണെഴുത്തുകാരും പ്രസ്താവനകള്‍ ഇറക്കി. ഡോക്ടര്‍മാര്‍ സൗമ്യയുടെ ചേതനയറ്റ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഈ പെണ്ണെഴുത്തുകാര്‍ ഒരര്‍ഥത്തില്‍ ആ കൊലപാതകം ശരിക്കും പോസ്റ്റ്‌മോര്‍ട്ടവും,റീപോസ്റ്റ്‌മോര്‍ട്ടവും നടത്തി ആഘോഷിക്കുകയായിരുന്നു.ഈ എഴുത്തുകാര്‍ പേനയും ഓങിയിരിപ്പായിരുന്നു സൗമ്യയുടെ രക്തസാക്ഷിത്വവും കാത്ത്.




    സുഗതകുമാരി ഇങിനെ എഴുതുന്നു "അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും, അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേ, അതോ കേട്ടവരും മിണ്ടാതെ, ശ്രദ്ധിക്കാതിരുന്നോ? ചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച്ച് എവിടെയോ കൊണ്ടിട്ടാണല്ലോ അവളെ ഉപദ്രവിച്ചത്... എന്താണ് ഞാനിതിനെയൊക്കെ പറയേണ്ടത്. എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത്. മനസ്സ് തകരുന്ന വേദന തോന്നുകയാണ്. ഒരുപാട് ഭയം തോന്നുന്നു നമ്മുടെ പെണ്‍കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍, സ്ത്രീകള്‍ യാത്രചെയ്യുന്നുണ്ട് ട്രെയിനില്‍. അവര്‍ക്കെന്തു സുരക്ഷിതത്വമാണുള്ളത്. ഈ റോഡില്‍ എന്ത് സുരക്ഷിതത്വമാണവര്‍ക്കുള്ളത്.ഈ വിധത്തില്‍ ക്രൂരന്മാരും ക്രിമിനലുകളും മദ്യപാനികളും ഇങ്ങനെ ഇഷ്ടംപോലെ നടക്കുന്ന ഈ നാട്ടില്‍ എന്തു സുരക്ഷിതത്വമാണ് നമ്മുടെ പെണ്‍മക്കള്‍ക്കുള്ളത്."- മാതൃഭൂമി7 feb 2011


    വനിതാ കമ്മീഷന്‍ അധ്യക്ഷ ഡി.ശ്രീദേവി തന്റെ ലേഖനം തുടങുന്നത് ഇങനെ "ഷൊര്‍ണൂരിലെ പെണ്‍കുട്ടിക്ക് സംഭവിച്ചദുരന്തം കേരളീയ മനസ്സാക്ഷിക്ക് മുന്‍പിലെ അത്യന്തം ദയനീയവും ദാരുണവുമായ സംഭവമാണ്. സ്ത്രീകള്‍ക്കെതിരെ മനുഷ്യത്വത്തിന് നിരക്കാത്ത അതിക്രമങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നുവെന്നാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ ഓരോന്നും നമ്മെ ഓര്‍മിപ്പിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. അത്രമാത്രം സമൂഹത്തിന്റെ മനസ്സും ബോധവും വിഷലിപ്തവും മലീമസവുമായിരിക്കുന്നു."- മാധ്യമം 7 feb 2011


    സാറാ ജോസഫ് ഇങനെ എഴുതുന്നു "ഇതാവര്‍ത്തിക്കാതിരിക്കാന്‍, പലതും ചെയ്യാം. ചെയ്യേണ്ടവര്‍ അതിന് മുതിര്‍ന്നിരുന്നെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു. കുറ്റകൃത്യങ്ങളോടുള്ള അലസമനോഭാവം അധികാരികള്‍ തുടരുകയാണ്. നടപടിക്രമങ്ങളില്‍ നിരന്തരമായ കാലതാമസം. ഒടുവില്‍ എല്ലാം തേഞ്ഞുമാഞ്ഞുപോകുന്നു. അഭയ, വിതുര, ശാരി.... പ്രതികള്‍ രക്ഷപ്പെടാന്‍വേണ്ടി നടത്തുന്ന വൃത്തികെട്ട കളികള്‍ നാം കാണുന്നു. ഏറെ വിശ്വാസം പുലര്‍ത്തിയിരുന്ന ജുഡീഷ്യറിയുടെ സ്ഥിതിയും മോശമാണ്. "-മാതൃഭൂമി 7 feb 2011


    ഡോ.ഖദീജ മുംദാസ് എഴുതി "പുരുഷലോകത്തിന് മുഴുവന്‍ അപമാനമാണ് ഈ സംഭവം. ആഴ്ചയിലെ വെറും രണ്ടര മണിക്കൂര്‍ വീടിനുപുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നുവന്നാല്‍ അതില്‍ക്കൂടുതല്‍ അപമാനമെന്തുണ്ട് കേരളത്തിന്"? മാതൃഭൂമി 7 feb 2011


    ഇവരുടെ ഈ എഴുത്തുകള്‍ പതിവുരീതിയിലുള്ള വിലാപവും പല്ലുകടിയും തന്നെ. ദാരുണ സംഭവത്തെ കണ്ണീരില്‍ ചാലിച്ചും, വികാരനിര്‍ഭരമായും ഇവര്‍ എഴുതി. ഏറ്റവും നന്നായി സാഹിത്യ വര്‍ണ്ണന കൊടുക്കാമോ അത് ഇവര്‍ സൗമ്യയുടെ രക്തംകൊണ്ട് എഴുതിവയ്ച്ചു. സ്ത്രീ പക്ഷത്തിനു നേതൃനിരയില്‍ നിലനില്ക്കാനും ഇവര്‍ഈ സംഭവം മല്‍സരിച്ച് ഉപയോഗപെടുത്തി. സഭവത്തില്‍ മുറിവേറ്റ ഹൃദയങളെ വശീകരിക്കാനും തങളുടെ സ്ത്രീപക്ഷ നിലപാടുകളുടെ ഗ്രാഫ് ഉയര്‍ത്താനും സൗമ്യയുടെ ദാരുണ അന്ത്യം ഇവര്‍ ഉപയോഗിച്ചു.ഓരോ ഇത്തരം സംഭവങള്‍ ഉണ്ടാകുമ്പോഴും ഇവര്‍ ഈ പണി നാളുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെയും സമൂഹത്തിന്റെയും അനിഷേധ്യ തലപത്തു കേരളസമൂഹത്തില്‍ ബദല്‍ വാക്കുകളില്ലാതെ നിലകൊള്ളുന്ന ഇവരുള്‍പെട്ട ചില സ്ത്രീ നേതൃ നിരയെ ആരും വിമര്‍ശിക്കാറില്ല. ഇവര്‍ വിമര്‍ശിക്കപെടാറില്ല. ഇവരുടെ സ്തീകള്‍ ക്കു വേണ്ടിയും പൊതുസമൂഹത്തിനും വേണ്ടിയുമുള്ള പ്രവര്‍ത്തനങള്‍ ചോദ്യം ചെയ്യാതെ നമ്മള്‍ എന്തിനു പൂര്‍ണ്ണമായി മുഖവിലയ്ക്കെടുക്കണം. അത്രമാത്രം പുണ്യപ്പെട്ട സ്ത്രീ നേതൃത്വം ഇവര്കുണ്ടോ?.


    സൗമ്യ സംഭവം ഇവരെല്ലാം പതിവു രീതിയില്‍ പുരുഷസമൂഹത്തെ വിമര്‍ശിക്കാനും ചെളിയെറിയുവാനും ഉപയോഗിച്ചു. സ്ത്രീകളുടേ ദുര്‍ബലതയും അരക്ഷിതാവസ്ഥയും വീണ്ടും സൂചിപ്പിച്ചു. അധികാരികളെയും നിയമത്തെയും, നിയമപാലകരെയും വിമര്‍ശിച്ചു. പെണ്കുട്ടികളെല്ലാം അര്‍ക്ഷിതരാണെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞു.


    ഇതെല്ലാം ഇവരുടെ സ്ഥിരം വാചക കസര്‍ത്തുകളാണെന്ന് ഇതുവരെയുള്ള ഇവരുടെ എഴുത്തും പ്രസംഗവും, പ്രസ്ഥാവനയും നോക്കുമ്പോള്‍ മനസിലാക്കാം. കുറ്റം പറയാനും വിമര്‍ശിക്കാനും, പഴിചാരാനും,പല്ലുകടിയും വിലാപവും നിസഹായത പ്രകടിപ്പിക്കാനും എന്തെളുപ്പമാണ്. എല്ലാം അധികാരികളിലും, പുരുഷ സമൂഹത്തിലേക്കും ചാരി തങളുടെ പണിതീര്‍ത്തമട്ടില്‍ ഈ വലിയ സ്ത്രീകള്‍ ഓരോ സഭവത്തിലും അഭിനയിക്കുകയാണ്‌,മുതലകണ്ണീര്‍ ‍പൊഴിക്കുകയാണ്.ഇത് ഒരുതരം ചതിയാണ്.അവര്‍ നേത്രത്വം കൊടുക്കുന്നത്എന്താണോ പറയുന്നതും പ്രധിനിധീകരിക്കുന്നതും ചിന്തിക്കുന്നതും എന്താണോ അതിനോടെക്കെയുള്ള വന്‍ഞ്ചനയാണ്.


    മലയാളത്തിലെ ഈ വലിയ സ്ത്രീകള്‍ എന്ത് പുതിയ സന്ദേശമാണ് സ്ത്രീലോകത്തിനു നല്കിയത്.എന്ത് നല്ലകാര്യം സൗമ്യയുടെ രക്ഷ്‌സാക്ഷ്യത്തിലൂടെ പെണ്‍ലോകത്തിനും, സമൂഹത്തിനും ഇവര്‍ നല്കി. അവരുടെ ഇതുസബന്ധിച്ച ലേഖനങള്‍ സാക്ഷി ഒരു ചുക്കും ഇവര്‍ക്ക് നല്കാനായില്ല.പതിവ് വാക്കുകളും പല്ലവികളുമായി മലയാള സ്ത്രീസമൂഹത്തിന്റെ അമരത്തിരിക്കാന്‍ ഇവര്‍ക്ക് നാണമില്ലെ? കാലത്തിനനുസരിച്ച് മാറാത്ത, സ്ത്രീക്ക് സുരക്ഷിതത്വ ബോധവും പുതിയ ലോകത്തെ പര്‍തിസന്ധികളില്‍ അവളെ മുമ്പോട്ട് നയിക്കാനും കെല്പില്ലാത്ത നിര്‍ജ്ജീവവും പല്ലുകൊഴിഞ്ഞതുമായ നേത്ര്ത്വം സുഗതകുമാരി ഉള്‍പ്പെടെയുള്ളവരുടെ സൗമ്യ സംഭവ എഴുത്തുകള്‍ അടിവരയിട്ട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.


    ഇവരെല്ലാം ഉണ്ണിയാര്‍ച്ചമാരും, ഝാന്‍സി റാണിമാരുമൊക്കെ ആകണമെന്നല്ല പറയുന്നത്. വാചകമടി മാത്രമാക്കാതെ നിലവിലുള്ള സമൂഹത്തില്‍ സ്ത്രീക്കുജീവിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇവര്‍ എന്തെങിലും ചെയ്യണമായിരുന്നു. വനിതാ കമ്പാര്‍ട്‌മെന്റ് പറിക്കാനും ഇളക്കാനും എല്ലാവരും ഒരു പോലെ പറയുമ്പോള്‍ സ്വയം രക്ഷ്‌ക്കും ഇത്തരം സംഭവങള്‍ വന്നാല്‍ എങിനെ നേരിടണമെന്നും ആരും ഒന്നും പറഞ്ഞില്ല. ഒരു വ്യക്തി, പ്രത്യേകിച്ച് സ്ത്രീകള്‍ സ്വയം രക്ഷക്ക് എന്തെല്ലാം ചെയ്യണം ശ്രദ്ധിക്കണം എന്നുപോലും ആരും പറഞ്ഞില്ല. മാറി വരുന്ന ജീവിത സാഹചര്യത്തില്‍ അവനവനാണ് അവനവനെ സം രക്ഷികേണ്ട ആദ്യ ചുമതല. ഒരു വ്യക്തിയായിരിക്കണം തന്റെ സം രക്ഷണത്തിനുള്ള ആദ്യത്തെയും അന്തിമവുമായ പരമാധികാരി. ഇതില്‍ നിന്നും ആര് ഒഴിഞ്ഞുമാറിയാലും ജീവനുവരെ അപകടമുണ്ടാകാം. ഈ ചുമതല മറ്റൊരാള്‍ക്കോ, സമൂഹത്തിനോ, പോലീസിനോ,സര്‍ക്കാരിനോ,കോടതിക്കോ ആരു വയ്ച്ചുമാറിയാലും സ്വത്തിനും ജീവനും പെട്ടെന്നു അപകടമുണ്ടാകാം. തന്റെ ജീവനും,ശരീരത്തിനും,സ്വത്തിനും ഒരു വ്യക്തി നല്‌കേണ്ട ഉത്തരവാദിത്വം സമൂഹത്തിന്റെയോ മറ്റ് വ്യക്തികളുടെയോ ധാര്‍മികതയില്‍ അന്ധമായി വിശ്വസിച്ച് ഏല്പ്പിച്ച് ജീവിച്ചാല്‍, യാത്രചെയ്താല്‍, ജോലിക്കുപോയാല്‍, ഉറങാന്‍ കിടന്നാല്‍, ഉല്ലാസയാത്രക്ക് പോയാല്‍ വരുന്ന അപ്കടം ജീവന്‍ പോലും ഭൂമുഖത്തുനിന്നും തൂത്തെറിയുന്ന രൂപത്തിലാവും.


    സമൂഹത്തെയും, സംവിധാനങളെയും വളരെ വേഗം മാറ്റാന്‍ ആവില്ല. ഇതെല്ലാം മാറിവന്നിട്ട്, തിരുത്തല്‍ നടത്തിയിട്ട് സ്ത്രീയ്ക്കുജീവിച്ചാല്‍ മതിയോ? അവള്‍ സുരക്ഷിതമായി സഞ്ചാരവും ജീവിതവും നടത്തിയാല്‍ മതിയോ? സുഗതകുമാരിമാരും, സാറാ ജോസഫ്മാരും പറയണം. ക്രിമിനലുകളും, കുറ്റകൃത്യങളും, അക്രമങളും കേരളത്തില്‍ മാത്രമല്ല എല്ലാ പരിഷ്‌ക്രിത സമൂഹത്തില്‍ പോലും ഉള്ളതാണ്. അല്ലെങ്കില്‍ പറയട്ടെ. എന്നിട്ട് ലോകത്ത് മറ്റൊരിടത്തും സ്ത്രികള്‍ സ്വതന്ത്ര വിഹാരം നടത്തുന്നില്ല? എല്ലാവരും പേടിച്ച് വീട്ടില്‍ ഇരിക്കുകയാണോ, രാത്രിയില്‍ യാത്ര ഒഴിവാക്കുകയാണോ? രാത്രി നടക്കാന്‍ പോകാതെയിരിക്കുകയാണോ? ലോകത്ത് പലയിടത്തും സ്ത്രീകള്‍ സ്വതന്ത്രമായും ഭയമില്ലാതെയും ജീവിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ഈ ദുരവസ്ത്യ്ക്ക് നമ്മുടെ സ്ത്രീപക്ഷത്തിന്റെ നേതൃനിരയിലുള്ള നേതാക്കള്‍തന്നെ ഒരു പരിധിവരെ കാരണക്കാരാണ്.


    മാറിയ കാലത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് എന്ത് സഹായം ഇവര്‍ ഇക്കാലമത്രയുമായി നല്കിയിട്ടുണ്ട്. എല്ലാത്തിനും പുരുഷമേധാവിത്വത്തെ കുറ്റപ്പെടുത്തുകയും സര്‍ക്കാരിനെയും, പോലീസിനെയും പഴിചാരുകയും ചെയ്താല്‍ മാത്രം മതിയോ?.സര്‍ക്കാരും പോലീസും ഈ നാട്ടില്‍ നന്നായിട്ട് പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ജീവിച്ചാല്‍ മതിയോ, എന്താണ് ഈ സ്ത്രീ നേതാക്കളുടെ ഉദ്ദേശം.


    പുതിയ ഒരു സന്ദേശവും സമൂഹത്തിനും സ്ത്രീകള്ക്കും സുഗതകുമാരി അടക്കമുള്ള നേതാക്കള്‍ക്ക് കൊടുക്കുവാന്‍ ഇല്ല. സൗമ്യയുടെ കൊലപാതകം അത്യന്തം ദാരുണമാണ്. ഇതുപോലെ ട്രയിനിലെ ദുരന്തത്തിന് ഇരയായ ധാരാളം ആളുകള്‍ ഉണ്ട്. മയക്ക്മരുന്ന് കൊടുത്ത് കൊലപ്പെടുത്തിയതും, ബലാല്‍സംഗങളും, മോഷണങളും, വെടിവയ്പ്പുകള്‍ വരെ ഉണ്ടായിരിക്കുന്നു. ഒരു കമ്പാര്‍ട്ട്‌മെന്റ് നടുക്കോട്ട് നീകിയതുകൊണ്ട് മാത്രം തീരുന്ന വിഷയമല്ല ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനം. എല്ല കൊലപാതകവും അപലനീയവും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അതിന് ആണ്‍ പെണ്‍ ജാതി മത വ്യത്യാസം ഒന്നുമില്ല.




    സമൂഹത്തിലെ എല്ല കൊള്ളരുതായ്മകളും സുഗതകുമാരിയെപോലുള്ളവര്‍ കാണണം. പല സംഭവങളും വിട്ടുകളഞ്ഞ് ചില സംഭവങള്‍ മാത്രം വേര്‍തിരിച്ചെടുത്താല്‍ വിട്ടുകളയുന്ന സംഭവങളാകാം ദാരുണ സംഭവങളിലേക്ക് നയിക്കപ്പെടുക. ക്രിമിനല്‍ സ്വഭാവത്തിന് ആണ്‍ പെണ്‍ നിറത്തെക്കാള്‍ ഉപരി ഇത്തരക്കാരെ ക്രിമിനല്‍ എന്ന് വിളിക്കുന്നതാവും നല്ലത്. അല്ലാതെ ക്രിമിനല്‍ കുറ്റം ചെയ്തത് ആണ്‍ ആയതുകൊണ്ട് പുരുഷസമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുകയും ചെളിവാരിയെരിയുകയും പുലഭ്യം പറയുകയും ചെയ്താല്‍ അത് സാംസ്‌കാരിക വിരുദ്ധമാവും. പുരുഷനില്ലാതെ സ്ത്രീ-സ്ത്രീ ബന്ധത്തില്‍ മാത്രം ജനിച്ച അപൂര്‍വ്വയിനത്തിലേക്ക് ഇത്തരം പെണ്ണെഴുത്തുകാരെ എഴുതി തള്ളേണ്ടിവരും.




    ഡോ.ഖദീജ മുംദാ സിന്റെ വാക്കുകളിലേക്ക് വീണ്ടും, "പുരുഷലോകത്തിന് മുഴുവന്‍ അപമാനമാണ് ഈ സംഭവം. ആഴ്ചയിലെ വെറും രണ്ടര മണിക്കൂര്‍ വീടിനുപുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നുവന്നാല്‍ അതില്‍ക്കൂടുതല്‍ അപമാനമെന്തുണ്ട് കേരളത്തിന്"? എന്നാണ്. എന്തായാലും സൗമ്യയുടെ മരണത്തില്‍ എല്ല മനുഷ്യരെയും പോലെ അത്യന്തം വേദനിക്കുകയാണ് ഹൃദയമുള്ള എല്ലാ ആളുകളും. അതില്‍ ആണ്‍പെണ്‍ വ്യത്യാസം കാണുകയില്ല. പുരുഷ ലോകത്തിനല്ല സാംസകാരിക സമൂഹത്തിനാകെ അപമാനമാണീ സംഭവം. ഡോ.ഖദീജ പറയും പോലെ എങിനെയാണ് പുരുഷലോകത്തിനു ആകെ അപമാനമാവുക സൗമ്യ സംഭവം? എല്ല പുരുഷന്മാരും കൂടിചേര്‍ന്ന് ഇതു നടത്തിയതാണോ? നിരപരാധികളായ ഒരുപാട് പുരുഷന്മാരെ വേദനിപ്പിക്കുകയാണ് ഈ പെണ്ണെഴുത്തിന്റെ അന്തസില്ലായമയും തൊന്ന്യവാസവും. ഡോ.ഖദീജയുടെ സ്വന്തം പുരുഷന്മാരുടെ മേല്‍ മാത്രം മതി അവരുടെ ഈ ആക്ഷേപം ചൊരിയല്‍. കരക്കാരായ മറ്റ് ആളുകളുടെ മേല്‍ അപരാധം ആരോപിക്കാന്‍ ഈ സ്ത്രീക്ക് എന്തധികാരം?.


    അനുദിനം സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടാകുമ്പോഴും പതിവ് വിലാപങള്‍ക്കപ്പുറം ഒന്നും ചെയ്യാത്ത ഈ സ്ത്രി നേതൃനിര കേരളത്തിലെ സ്ത്രീകള്‍ക്ക്തന്നെ അപമാനവും ഭാരവുമാണ്. മലയാള സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം രാത്രി ആയാല്‍ ഭയാനകമായതിനു പിന്നില്‍ ഈ നേതൃനിരക്കുകൂടി പങ്കുണ്ട്. ഇതു സ്ത്രീ നേതൃനിരയല്ല, പേരിനും പ്രശസ്തിക്കും വേണ്ടി പത്രങളില്‍ വാര്‍ത്തയാകാനും, പ്രസ്താവനയും,ലേഖനവും എഴുതാനും വെമ്പല്‍ കൊള്ളുന്ന ഒരുതരം ദുര്‍ബലമായ നാരീനിരയാണ്. പുസ്തകം എഴുതാനും,റോയല്റ്റി വാങാനും അവാര്‍ഡ് തരപ്പെടുത്താനും, സര്‍ക്കാരിന്റെ വനിതാ കമ്മീഷനിലും സമിതികളിലും കയറിപറ്റാനും നോക്കുന്ന മൂടപടങളാണ് ഇത്തരം വനിതാ നേതാക്കള്‍. ഉശിരുള്ള സ്ത്രീ സമൂഹത്തിനും, ക്രിയാത്മകമായ സ്ത്രീ ജീവിതത്തിനും ഏറ്റവും വലിയ വിലങുതടികൂടിയാണ് ഇത്തരം വനിതാ നേതാക്കള്‍. സ്ത്രീകള്‍ക്കായി വാദിക്കുകയും അതേസമയം ഒന്നും ക്രിയാത്മകമായി സംഭാവന ചെയ്യാതെ ശവതുല്യമായി നേതൃനിരയില്‍ ഇരുന്ന് സമയം കളയുകയുമാണിവര്‍. വര്‍ത്തമാനകാല സ്ത്രീസമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ഭാരവുമാണ് കേരളത്തിലെ ഇത്തരം വനിതാ നേതാക്കള്‍. ഇത്തരം മഹാ നാരികളുടെ പ്രവര്‍ത്തനഫലമായി എന്തുനേട്ടം കേരളത്തിലെ അമ്മമാര്‍ക്കും, എല്ലാവനിതകള്‍ക്കും ഉണ്ടായി എന്നവര്‍തന്നെ വ്യക്തമാക്കട്ടെ. എന്തെന്ത് നവോദ്ധാനം കേരള സമൂഹത്തില്‍ തങള്‍ക്കുണ്ടാക്കാനായി എന്നവര്‍ വശദീകരിക്കണം. ബലാല്‍സംഗത്തിലും, പീഠനത്തിലും മരിക്കുന്ന, മരിച്ചുജീവിക്കുന്ന പെണ്‍കുട്ടികളുടെ രക്തസാക്ഷിത്വത്തിലും ചോരയിലും ചവിട്ടിയുള്ള ഈ ഉപകാരമില്ലാത്ത നിലവിളികള്‍ നിര്‍ത്തികൂടെ. വാക്കുകളല്ല,വിലാപങളും കുറ്റപെടുത്തലുകളുമല്ല വേണ്ടത് കേരളത്തിലെ സ്ത്രീസമൂഹത്തിന് ഇനി ഇറങി പ്രവര്‍ത്തിക്കുന്ന ശക്തവും ക്രിയാത്മകവുമായ നേതൃനിരയാണ് ആവശ്യം.

    Friday, February 11, 2011

    മുഖം മിനുക്കി ഏ.കെ. ആന്റണി, പ്രധിരോധ വകുപ്പില്‍ കൊട്ടാരം കൊള്ള.

    അഴിമതി തോക്കിൻ കുഴലിലൂടെ; പട്ടാളത്തിലെ പകൽ കൊള്ളകൾ..ഭാഗം 3
    "തന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പില്‍ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?"

    If you are unable to read malayalam font, please use internet explorer or download malayalam font

    A.K Antony
    ലോകത്തിലെ 11മത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടെ. ലോകത്തിലെ ഏറ്റവും വലിയ 9മത്തെ പ്രധിരോധ ബജറ്റും ഇന്ത്യക്കാണ്. 2010-2011 കാലത്ത് 31.9 ബില്ല്യണ്‍ ഡോളറായിരുന്നു ചിലവാകിയ തുക. 1,41,703 കോടി രൂപ വരുമിത്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 13%മാണിത്.ദേശീയ ഉല്പാദനത്തിന്റെ 3.98%വും. കൂടാതെ ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നമ്മുടെ ദേശീയ വരുമാനത്തിന്റെ 13%ത്തില്‍ നിര്‍ണ്ണായക പങ്കും ആയുധ കച്ചവടത്തിലൂടെ റഷ്യ,ഇസ്രായേല്‍, അമേരിക്ക,ഫ്രാന്‍സ് തുടങിയ രാജ്യങള്‍ കൊണ്ടുപോവുകയാണ്. ദേശീയ വരുമാനത്തിന്റെ 22% വിവിധ പലിശയിനത്തിലും രാജ്യത്തിനു ചിലവാകും. ശേഷിച്ച 65% മാത്രമാണ് ഇന്ത്യാ രാജ്യത്തിനു 2010-2011 വര്‍ഷത്തില്‍ ബാക്കിയെല്ലാ പരിപാടികള്ക്കും ഉണ്ടായിരുന്നത്. ഇത്രയും വലിയ പണം ചിലവഴിക്കലും, രാജ്യ രക്ഷാഭാരവും ഉള്‍പ്പെടുന്ന വകുപ്പാണ് പ്രധിരോധം. ഇതിന്റെ തലപ്പത്തുള്ള മന്ത്രി ഏ.കെ ആന്റണിയുടെ സത്യസന്ധതയെയും ശുദ്ധമനസിനെയും ബഹുമാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭരണവും, മന്ത്രി പദവിയുമായി ബന്ധപെട്ടുള്ള ചില വിലയിരുത്തലുകള്‍.


    ആന്റണി പ്രധിരോധ മന്ത്രി ആയിരിക്കുമ്പോള്‍ ഉണ്ടായ പ്രധിരോധ രംഗത്തെ അഴിമതികളും കൊള്ളരുതായ്മകളും ഏറെയാണ്. ആന്റണിയുടെ അഴിമതി വിരുദ്ധ വ്യക്തിത്വത്തിന് ഏറ്റ കനത്ത തിരിച്ചടികളാണ് ഇവ. ആന്റണി കട്ടു എന്ന് ആര്ക്കും പറയാന്‍ ആവില്ല. എന്നാല്‍ അഴിമതിയെയും, പകല്‍ കൊള്ളകളെയും എന്നും വെറുക്കുന്ന അദ്ദേഹത്തിന് സ്വന്തം വകുപ്പില്‍ അതു തടയാന്‍ ആയില്ല. ഫലമോ രാജ്യത്തെ നാണിപ്പിക്കുന്ന പല ഞെട്ടിപ്പിക്കുന്ന കൊട്ടാരം കൊള്ളകളുടെ കഥകള്‍ അദ്ദേഹം ഭരിക്കുന്ന വകുപ്പില്‍ നിന്നും പുറത്തു വരികയാണ്. അദ്ദേഹത്തെ ഈ കാര്യത്തില്‍ കുറ്റപ്പെടുത്തിയേ പറ്റൂ, കാരണം ഇത്തരം പുഴുക്കുത്തുകള്‍ തനിക്ക് ഇല്ലായെന്ന് എന്നും ഏറ്റുപറയുന്ന, അവകാശപ്പെടുന്ന വ്യക്തിത്വത്തിന് അദ്ദേഹം ഉടമയായതുകൊണ്ടുതന്നെ.


    ആന്റണിയിലൂടേ ഇന്ത്യയിലെ ജനകോടികള്‍ പ്രതീക്ഷിക്കുന്നത് രാജ്യം നനാക്കി കാണാനാണ്, അദ്ദേഹം ഭരിക്കുന്ന കാര്യങള്‍ നന്നായി കാണാനാണ്, ഇന്ത്യയുടെ പ്രധിരോധ സംവിധാനം അഴിമതിരഹിതമായി വരുവാനാണ്. ആന്റണി എന്ന വ്യക്തി നന്നായിട്ട് ആര്‍ക്കെന്ത് നേട്ടം? ആ സല്‍ഗുണങള്‍കൊണ്ട് ഇന്ത്യക്കും, ജനങള്ക്കും എന്തെന്തു മെച്ചം? അത് അദ്ദേഹത്തിന്റെ കുടുബത്തിനു കൊള്ളാം, ഏറിയാല്‍ സ്വന്തം പാട്ടിക്കും, പിന്നെ കുറ്റവാളിയാകാതെ,ജയിലും കോടതിയും ഇല്ലാതെ,വിവാദങളില്‍ ആയുസ് കുറഞ്ഞുപോകാതെ നല്ല ഒരു വാര്‍ദ്ധക്യത്തിന് ഉടമയായി ശാന്ത മരണം വരിക്കാം. ചെളി എന്റെമേലും തെറിക്കുമോ എന്ന് ഭയന്ന് ഈമനുഷ്യന്‍ പ്രധിരോധവകുപ്പില്‍ ഇന്ത്യയെ നടുക്കുന്ന കൊട്ടാരം കൊള്ളകള്‍ നടക്കുമ്പോള്‍ തടയാനുള്ള പ്രതിഭാധീരത കാട്ടാത്തത് മഹാ കഷ്ടം തന്നെയാണ്.


    തന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പിലെ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?. ഇന്ത്യാ മഹാരാജ്യത്തെ സഹസ്രകോടി മില്ല്യണ്‍രൂപയുടെ ആയുധ ഉടമ്പടികളും മറ്റും കുറ്റമറ്റരീതിതന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പിലെ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?. യില്‍ നടത്താനുള്ള ഭരണാധിപ കഴിവ് ആന്റണിക്ക് ഉണ്ടോ?. തന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പിലെ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?.

    ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാറിലെ നൂറുകണക്കിനു കോടി രൂപയുടെ അഴിമതി, ഭൂമി കുംഭകോണങള്‍, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നിവിടങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആയുധ കരാറുമായി ബന്ധപെട്ടുള്ള വന്‍ കോഴയിടപാടുകള്‍, ആയുധ് ഇടപാടില്‍ ഇടനിലക്കാര്‍ വാങുന്ന നൂറുകണക്കിന്‍ മില്ല്യണ്‍ ഡോളറിന്റെ കമ്മീഷന്‍, ഇതെല്ലാം ആന്റണിയുടെ കാലത്തു പുറത്തുവന്ന കാര്യങളാണ്. മറ്റുള്ളവര്‍ ഭരിച്ചപ്പോഴും ഇതൊക്കെയില്ലെ എന്നു ചോദിക്കാം, ഉണ്ട്. എന്നാല്‍ അഴിമതിതുകയുടെ എണ്ണം ഇതിലും കുറവായിരുന്നു. മാത്രമല്ല ആന്റണിയെപ്പോലെ ക്ലീന്‍ ഇമേജ് അവകാശപ്പെടുന്ന മന്ത്രിമാര്‍ ഇല്ലായിരുന്നു.


    adharsh building
    സൈന്യത്തില്‍ അടിമുടി മൂല്യച്യുതി ഉണ്ടായിരിക്കുകയാണ്. കള്ളന്മാര്‍ കപ്പലിനുല്ലില്‍ തന്നെയാണ്. ഉന്നത ഓഫീസര്‍മാര്‍ പലരും പട്ടാളത്തിന്റെ പണവും, റേഷനും, മദ്യവും, അന്നവും വരെ മറിച്ചുവില്ക്കുന്നു. ആയുധവും, വെടിമരുന്നുകളുമായി പോകുന്ന ലോറികള്‍ അപ്രത്യക്ഷമാവുന്നു. പട്ടാളത്തിലെ ആയുധം മാവോ വാദികള്‍ മുതല്‍ രാജ്യദ്രോഹികളുടെ കൈയ്യില്‍ വരെ എതുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. സൈനീക കരാറുകളിലും, നിര്‍മ്മാണ ജോലികളിലും ഉന്നത ഓഫീസര്‍മാര്‍ ക്രമക്കേടുകള്‍ നടത്തുന്നു. ലൈംഗീക കുറ്റകൃത്യങള്‍ പട്ടാളക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്നു. തെളിയിക്കപെടാതെ പോകുന്ന എത്ര മരണങള്‍, അബദ്ധത്തില്‍ വെടി പൊട്ടി മരിക്കുന്ന എത്ര സൈനീകരുടെ മരണത്തിന്റെ രഹസ്യങള്‍, ചോരുന്ന ഒളിപ്പോര്‍ രഹസ്യങളും ജീവന്‍ വെടിയുന്ന ജവാന്‍ മാരുടെയും വാര്‍ത്തകള്‍. സൈനീക രഹസ്യങള്‍ പാക്കിസ്ഥാന് ഒറ്റ്‌കൊടുത്ത് പിടിയിലാകുന്ന ഓഫീസര്‍മാര്‍...എന്തെല്ലാം സംഭവവികാസങളാണ് പട്ടാളത്തിന്റെ ഉരുക്കുമറയും തകര്‍ത്ത് ദുര്‍ഗന്ധം പരത്തി പുറത്തേക്കു വരുന്നത്.


    ഏറ്റവും ചിട്ടയായി പ്രവര്‍ത്തികേണ്ട ഒരു സംവിധാനം എങിനെ ഇത്രയും തരം താഴുന്നു. ഈ മൂല്യചുതി വളര്‍ന്നാല്‍ ഇവരുടെ പക്കല്‍ അതിര്‍ത്തികള്‍ ‍എങിനെ സുര്‍ക്ഷിതമാവും?. അമേരിക്കയെപോലും വെല്ലുന്ന സൈനീക തന്ത്രങളും, സാങ്കേതിക വിദ്യയും ഉള്ള ചൈനയും, ലോക തീവ്രവാദങള്‍ക്ക് നല്ല വേരോട്ടമുള്ള പാക്കിസ്ഥാനും അയല്ക്കാര്‍ ആയി ഉള്ളപ്പോള്‍ ഈ സ്ഥിതി നമ്മുടെ പട്ടാളത്തില്‍ വളര്ന്നുവന്നാല്‍ ഇന്ത്യയും, അതിലെ ജനങളും, അതിന്റെ ഭൂപ്രദേശവും ഏതുവിധം ഭദ്രമായിരിക്കും?

    ഇവിടെയാണ് ആന്റണിയെന്ന ഭരണാധികാരിയുടെ കഴിവില്ലായ്മ മസിലാക്കേണ്ടത്. അദ്ദേഹത്തെ ആള്‍ രൂപമായി പൂജിക്കുന്നവര്‍ ഉണ്ടാകും. ആള്‍ മാന്യനായതുകൊണ്ട് നമുക്കും രാജ്യത്തിനും എന്തു നേട്ടമാണുള്ളത്. ആ വ്യക്തിപ്രഭാവം ഭരണതലത്തില്‍ എത്തിക്കാന്‍ ദയനീയമായി പരാജയപെട്ട വെരും ഒരു നല്ല മനുഷ്യനാണ് ആന്റണി. കാര്യപ്രാപ്ത്തിയും, വേണ്ട തന്റേടവും എല്ലാ മേഘലകളിലും എത്തുന്ന അധികാരത്തിന്റെ ശക്തിയുള്ള പ്രയോഗവും ഈ മന്ത്രിക്കില്ല. അദ്ദേഹത്തിനു താങാന്‍ പറ്റാത്ത വിധമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധിരോധമന്തി സ്ഥാനം. ഒരു വിശ്വസ്ഥനെ മന്ത്രിയാക്കി വയ്ച്ചാല്‍ തീരുന്ന ഉതരവാദിത്വമല്ല ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും സോണിയാഗാന്ധിക്കും ഉള്ളത്. ഇദ്ദേഹത്തിന്റെ കാലത്തെ കെടുതികളും, തെറ്റുകളും ഇന്ത്യ ഇനി ഏറെകാലം അനുഭവിക്കണം.

    സോണിയാഗാന്ധിയും കോണ്‍ഗ്രസും വളരെ കരുതലോടെയാണ് പ്രധിരോധവകുപ്പിനെ കാണുന്നത്. കാരണം ഒരുകാലത്ത് നാലില്‍ മൂന്ന് ഭൂരിപക്ഷത്തിന്റെ കരുത്തോടെ അധികാരത്തില്‍ വന്ന രാജീവ്ഗാന്ധി സര്‍ക്കാരിനെ നിഷ്പ്രഭമാക്കുകയും, പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയും,കോണ്‍ഗ്രസിനെ പിളര്‍ത്തുകയും ചെയ്യാന്‍ തക്ക കാരണങള്‍ വി.പി.സിംഗിന് ഉണ്ടാക്കി കൊടുത്ത വകുപ്പാണ് പ്രധിരോധം. അന്നു പുത്തുവന്ന ബോഫോഴ്‌സ് ഭൂതം പതിറ്റാണ്ടുകള്‍ കഴിഞ് ഇന്നും കോണ്‍ഗ്രസിനെയും സോണിയാഗാന്ധിയെയും പലപ്പോഴായി വേട്ടയാടുകയാണ്. അവിടെയാണ് സത്യസന്ധനും, ശുദ്ധനും, നല്ല അനുസരണയുള്ളവനുമായ ആന്റണിയുടെ ആവശ്യകത സോണിയാഗാന്ധി കാണുന്നത്.വലിയ ഭരണനൈപുണ്യവും, കഴിവും, ചലനാത്മകമായ വ്യക്തിത്വവും ഒന്നും രാഷ്ട്രശരീരം കാത്തുസൂക്ഷിക്കുന്ന ഈ വകുപ്പ്‌കൈകാര്യം ചെയ്യുന്ന ആള്‍ക്ക്‌വേണ്ട എന്നു സാരം. ഓരോ ഇന്ത്യക്കാരനും അനുഭവിക്കുകയല്ലാതെ മറ്റെന്തുവഴി?.

    സ്വന്തം ശരീരത്ത് ചെളിതെറിക്കാതിരിക്കാന്‍ അഴിമതി കാണുന്നിടത്തുനിന്നും മാറിനില്ക്കുകയും ഓടിയൊളിക്കുകയും ചെയ്യുമ്പോള്‍ അത് തടയുവാന്‍ ഉത്തരവാദിത്വപെട്ടവരാണ് ഈപൊട്ടന്‍കളി നടത്തുന്നത് എന്ന് ഓര്‍മ്മവേണം. ഇങനെ ചെയ്യുന്നയാള്‍ ഒരു യഥാര്‍ത്ഥ ഭരണാധികാരിയല്ല. ഒരു ഉദാഹരണത്തിന് ആയുധ ഇടപാടിലെ കമ്മിഷനും, അഴിമതിയും തടയാന്‍ വിദേശ രാജ്യങളുമായുള്ള കരാര്‍ ഇനിമുതല് നേരിട്ട് അതാത് രാജ്യങളിലെ സര്‍ക്കാരുകളുമായി മാത്രമായിരിക്കും എന്ന പുതിയ പരിഷ്‌കരണം പ്രധിരോധവകുപ്പ് കൊണ്ടുവന്നിരുന്നു. എലിയേ പേടിച്ച് ഇല്ലം ചുടുന്നപോലെയായി ഈതീരുമാനം. കാരണം അമേരിക്ക, ഇസ്രായേല്‍, റഷ്യ, തുടങി എല്ലാ രാജ്യങളിലെ സര്‍ക്കാരുമായി ഇന്ത്യ നേരിട്ട് കരാര്‍ ഉണ്ടാക്കിയാലും, ആ രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് വേണ്ടി കരാര്‍ നടപ്പാക്കുന്നതും, അയുധനിര്‍മാണവും, പല സാങ്കേതിക വിദ്യയും ആ രാജ്യങളിലെ സ്വകാര്യ കമ്പനികള്‍ തന്നെയാണ് ചെയ്തുവരുന്നത്. ഈ പുതിയ തീരുമാനം മൂലം ആയുധ കരാറുകള്‍ ആഗോള അടിസ്ഥാനത്തില്‍ നമുക്ക് മല്‍സരാടിസ്ഥാനത്തിലും, കുറഞ്ഞ ചിലവിലും കണ്ടെത്താനുള്ള സാധ്യതയാണ് ഇല്ലാതായത്.ഇതുമൂലം സഹസ്രകോടികളാണ് ഇന്ത്യാ ഗവണ്മെണ്ടിന് നഷ്ടമാവുന്നത്. കാര്യങള്‍ നേരേകൊണ്ടുപോകാന്‍ കഴിവില്ലാത്ത ഒരു മന്ത്രി അഴിമതിഭയന്ന് നടപ്പാക്കുന്ന തുഗ്ലക്ക് പരിഷ്‌കാരം!!.