Search This Blog

Sunday, November 17, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ വികസനത്തിന്റെ മരണമണി.

 
എന്തുകൊണ്ട് കർഷകർ പ്രതിഷേധിക്കുന്നു? എന്തുകൊണ്ട് ആശങ്കപ്പെടുന്നു?
 
പരിപുര്‍ണ്ണമായി പറയുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ വികസനത്തിന്റെ മരണമണിയാണ്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഞെട്ടിപോയി. വികസനത്തിന്റെ പാതയില്‍ ഈ ലോകം മുഴുവന്‍ കുതിക്കുപോഴും ഇന്ത്യ വന്‍ മുന്നേറ്റങ്ങള്‍
 നടത്തുമ്പോഴും കസ്തൂരി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ മരവിച്ചു നില്ക്കും. തൊട്ടതിനും പിടിച്ചതിനുമെല്ലാം വനം വകുപ്പിന്റെ അനുമതി വേണമെന്നതാണ് ഏറ്റവും വലിയ പാര. ഈ റിപ്പോര്‍ട്ട് കുഴപ്പമില്ലെന്ന് പറയുന്നവര്‍ പൂര്‍ണ്ണമായും കര്‍ഷക വിരുദ്ധരാണ്.വികസനം പൂർണ്ണമായും മുരടിക്കും. റിപ്പോർട്ട് വായിക്കാൻ.... അർഥം മനസികലാക്കാൻ അറിയില്ലെങ്കിൽ ഞാനെഴുതുന്ന കാര്യങ്ങൾസംബന്ധിച്ച റിപ്പോർട്ടിന്റെ ഭാഗം കർഷകദ്രോഹ പ്രവർത്തി നടത്തുന്നവർക്ക് കൈമാറാം. വിവരദോഷികളായ വയൽനികത്തിയ പട്ടണങ്ങളിലെ കുബുദ്ധികൾ മാനസാന്തരപ്പെടട്ടെ.  
 
റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമ്പോൾതന്നെ മറ്റെല്ലാവിധ വ്യവസായ സംരഭങ്ങൾക്കും പാരിസ്ഥിതിക പഠനവും അനുമതിയും ആവശ്യമായിവരുന്നു. അതും കേന്ദ്രവനം പരിസ്ഥിതി വകുപ്പിൽനിന്നുവേണം. ഒരു കുട്ടനിർമ്മാണ യൂണിറ്റോ, പലഹാര യുണിറ്റിനോ പോലും ഇതാവശ്യമാണു. ഗതാഗതവു മായി ബന്ധപ്പെട്ടുള്ള എല്ലാ പദ്ധതികൾക്കും പാരിസ്ഥിതിക പഠനവും, കേന്ദ്ര സർക്കാരിന്റെയും വനം വകുപ്പിന്റെയും അനുമതിവേണം. ഒരു പഞ്ചായത്ത് റോഡ് നിർമ്മിക്കാൻ പോലും ഈ പ്രദേശത്തുകാർക്ക് ദില്ലിയിൽനിന്നും അനുമതിപത്രം കൂടിയേതീരൂ. നമ്മുടെ പഞ്ചായതീരാജും, ഗ്രാമവികസനവും കസ്തൂരി റിപ്പോർട്ടിൽ കൊലചെയ്യപ്പെട്ടിരിക്കുന്നു. പഞ്ചായത്തും ഗ്രാമസഭകളുകമൊക്കെ വ്യവസായം, ഗതാഗതം, വീട് നിർമ്മാണം തുടങ്ങിയ തുടങ്ങിയ അടിസ്ഥാന മേഖലാ വികസനത്തിൽ മേഖലകളിൽ വെറും നോക്കുകുത്തികളായി തുടരും. വികസനമുരടിപ്പു കസ്തൂരി മേഖലയിൽ ഉണ്ടാവുകയും, അവികസിത വനമേഖലയാക്കി ഈ ജവാസ മേഖലയേ പുനർ വ്യാഖ്യാനിക്കുകയും ചെയ്യും.
 
 
ഇതെല്ലാം ഈ നാട്ടിലേ സാധാരണ കർഷകനെ ബാധിക്കുന്ന വിഷയങ്ങളാണു. ചിലർ കസ്തൂരി റിപ്പോർട്ട് മുഴുവൻ വായിച്ചിട്ടും പൊട്ടനെപോലെ കുന്തം വിഴുങ്ങി നിൽക്കുകയും കർഷകർ ആശങ്ക്പ്പെടാൻ ഒന്നുമില്ലെന്ന് പറയുന്നതിന്റെ അർഥവും പിടികിട്ടുന്നില്ല.  എല്ലാവരും റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ആണു ചര്‍ച്ചക്ക് എടുക്കുന്നത്. കര്‍ഷകര്‍ക്ക് ഈ കാറ്റഗറിയിലുള്ള വ്യവസായം എന്തിന്? ഇതാണു ചോദ്യം. എന്നാല്‍ ആശുപത്രി ഈ വിഭാഗത്തില്‍ വരുന്നുണ്ട്. മലയോരത്ത് ഒരിടത്തും ഇന്നും നല്ല ആശുപത്രികള്‍ ഇല്ല. എല്ലാം പട്ടണങ്ങളെ ചുറ്റിപറ്റി കിടക്കുന്നു. ഹൃദയ വേദനയും, ചുമച്ചും, വലിച്ചും, പനിച്ചും അവന്‍ നഗരത്തിലെ ആശുപത്രിയിലെത്തുമ്പോള്‍ പലപ്പോഴും നിലവില്‍ രക്ഷപെടാറില്ല. ഈ സാഹചര്യത്തില്‍ മികച്ച ആശുപത്രികള്‍ കൊട്ടിയൂരും, തിരുവാമ്പാടിയിലും, താമരശേരിയിലും, വയനാട്ടിലും, ഇടുക്കിയിലുമൊക്കെ ഇനി വേണ്ടന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഇത് എന്തു ന്യായം. റെഡ് കാറ്റഗറി കഴിഞ്ഞ് ഓറഞ്ച് കാറ്റഗറിയിലേ വ്യവസായത്തിലേക്കും കസ്തൂരി കത്തിനീട്ടുന്നു. ഫുഡ് സംസ്‌കരണവും, പ്രോസസിങ്ങ് ഉള്‍പ്പെടെ ഈ മേഖലയിലാണ്. ഇതിനേ പരാമര്‍ശിക്കുന്നിടത്ത് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ '' ഈ മേഖലയില്‍ പൂര്‍ണ്ണ നിരോധനം നടപ്പാക്കില്ല, എന്നാല്‍ എല്ലാ സംരഭങ്ങളും പരിസ്ഥിതിയെ വളര്‍ത്തുവാന്‍ ആകുന്നവിധത്തിലുള്ളതാകണം.'' കര്‍ശനമായും ഈ വിധമായിരിക്കണമെന്നാണ് റിപ്പോര്‍ട്ടിന്റെ ഈ ഭാഗം വ്യക്തമാക്കുന്നത്. അതായത് കുടുംബശ്രീകള്‍ നടത്തുന്ന ഒരു പലഹാര യൂണിറ്റ് പോലും ഈ നിര്‍ദ്ദേശത്തിനു കീഴില്‍ വരും. ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയില്‍ വരുന്ന മുഴുവന്‍ ചെറുകിട സംരഭങ്ങള്‍പോലും കസ്തൂരിയുടെ ചക്കിലിട്ട് വനവകുപ്പ് ആട്ടിപിഴിയും. ഇതുംസാധാരണ ജനങ്ങളെയും അവരുടെ വികസനത്തേയും ബാധിക്കുന്ന കാര്യമാണു.
 
 
മലയോര മേഖലയിലെ സാധാരണ ജനങ്ങള്‍ക്ക് തൊഴിലും , ജീവിത വരുമാനവും കിട്ടുന്ന കാര്‍ഷിക വൃത്തിയേ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായം, മില്ലുകള്‍, പലഹാരനിര്‍മ്മാണം, മെഴുകുതിരി, പേപ്പര്‍ കോണ്‍, പ്രിന്റിങ്ങ്, ചെറുകിട പ്ലാസ്റ്റിക് കുപ്പി നിര്‍മ്മാണ യൂണിറ്റുകള്‍, ഫര്‍ണ്ണിച്ചര്‍ വ്യവസായം, വര്‍ക്ക്‌ഷോപ്പുകള്‍, മരപ്പണിയൂണിറ്റുകള്‍, നീറ്റുകക്ക യൂണിറ്റുകള്‍, തുടങ്ങി നിരവധി, നിരവധി വ്യവസായം പാരിസ്ഥിതിക അനുമതിയും കാത്ത് കട്ടപ്പുറത്ത് കയറും. നിലവിലുള്ള വ്യവസായ യൂണിയുകള്‍ക്ക് ഏതേലും ഒരു പരാതിയോ, വകുപ്പ് ജീവനക്കാരന് ഒരു കുസൃതിയോ
ഉണ്ടായാല്‍ അതും കുളമാകും. ഇതെല്ലാം നടത്തുന്നത് മണല്‍ മാഫിയയോ, ക്വാറിമുതലാളിമാരോ, കഞ്ചാവ് കൃഷിക്കാരോ അല്ല. പച്ചയായ സാധുമനുഷ്യര്‍ ജീവിക്കാനും തൊഴിലിനുമാണ്. ക്‌സ്തൂരി അനുകൂലികള്‍ കര്‍ഷകര്‍ക്കെതിരായി നുണപ്രചരണം നടത്തുന്നു. അല്ലെങ്കില്‍ അറിവില്ലായ്മ വിളമ്പുന്നു. വളരേണ്ട ഗ്രാമങ്ങള്‍ക്ക് ചങ്ങലപ്പൂട്ടിടുന്ന ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ ഗ്രാമവും പട്ടണവുമായുള്ള വളര്‍ച്ചാ നിരക്കില്‍ വലിയ അന്തരം വരും. ഇത്തരം നീക്കങ്ങള്‍ നടപ്പാക്കിയാല്‍ ഈ ഭാഗത്തേ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതലായും പട്ടണത്തേ ആശ്രയിക്കേണ്ടിവരും.
 
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം  ഈ മേഖലയില്‍ ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ ഇനി നടക്കില്ല. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ '' എല്ലാ ഇന്‍ഫ്രാസ്ര്ക്ച്ചര്‍ വികസനവും, ഗതാഗതമുള്‍പ്പെടെ എല്ലാം പരിസ്ഥിതി പഠനത്തിന് വിധേയമാക്കണം. ഗതാഗതമുള്‍പ്പെടെ എല്ലാ ഇത്തരം പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിധേയമാണ്.'' കതൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകനും കാര്‍ഷിക മേഖലയ്ക്കും വിരുദ്ധമായി എന്താണുള്ളതെന്ന ചോദിക്കുന്ന വിവരദോഷികളായ ബുദ്ധിജീവികള്‍ ഇതിനേപറ്റി എന്തു പറയുന്നു. റോഡും പാലവും ഗതാഗത സൗകര്യവും ഇന്നും പട്ടണം വിട്ട് മലയോരത്തേക്ക് വന്നിട്ടില്ല. നിലവാരമുള്ള റോഡുകളും മെക്കാഡം ടാറിങ്ങപോലും കൊതിക്കുന്ന ജനലക്ഷങ്ങള്‍ക്ക് കസ്തൂരി രംഗന്റെ സമ്മാനമാണിത്. ഒരു റോഡിന് , നിലവിലുള്ള റോഡിന്റെ വികസന പദ്ധതിക്ക്
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് വയ്ച്ചാല്‍ ഈ കാലത്ത് നടക്കുന്ന കാര്യമല്ല. ഉദാഹരണം പറയാം, കണ്ണൂര്‍ ജില്ലയെയും വയനാട് ജില്ലയെയും ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത ഒരു എളുപ്പ പാതയ്ക്കായുള്ള സര്‍വ്വെ കഴിഞ്ഞ് അന്തിമ അനുമതിക്ക് അരനൂറ്റാണ്ടായി കാത്തുകിടക്കുന്നു. കസ്തൂരി റിപ്പോര്‍ട്ട് പതിക്കുന്ന പ്രദേശത്തേ ഇനിയുള്ള റോഡിന്റെയും പാലത്തിന്റെയും ഒക്കെ വികസനം ഇനി എന്താവും. കൂടുതല്‍ ഗതാഗത സൗകര്യം പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് വനസാമീപ്യ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് അനുഭവത്തില്‍നിന്നും നന്നായി അറിയാം. ലോകം മുഴുവന്‍ റോഡും ഗതാഗത വികസനവും ഉണ്ടാകുമ്പോള്‍ ജനസാന്ദ്രത വലരെ കൂടിയ കേരളത്തിലേ ഗ്രാമങ്ങള്‍ അന്ധകാര യുഗത്തിലേക്ക് പോകും. നിലവിലുള്ള പാലങ്ങള്‍ കാലാവധികഴിഞ്ഞാല്‍ പുതുക്കി പണിയാന്‍ പോലും വേണം അനുമതി.

റയില്‍ വേയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കസ്തൂരി തടയിടുന്നുണ്ട്. ഇതിനും പാരിസ്ഥിതിക അനുമതി കൂടിയേതീരൂ. പുതിയ റെയില്‍ വേലൈനുകള്‍ക്ക് കര്‍ശന നിബന്ധനകളാണ്. നിര്‍ദ്ദിഷ്ട തലശേരി മൈസൂര്‍ പാത കടന്നുപോകുന്ന ആറളം ഭൂപ്രദേശം, കുടക് ഭാഗം ഒക്കെ കസ്തൂരി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നതാണു. ഇവിടെ റയില്‍ ലൈന്‍ യാഥാര്‍ഥ്യമാവുക എന്നത് പാറപൊട്ടിക്കല്‍ കാരന്റെയും, കഞ്ചാവുകാരന്റെയും, മാഫിയകളുടെയും താല്പര്യമൊന്നുമല്ല, പതിറ്റാണ്ടുകളായി ജനങ്ങളുടെ സ്വപ്നമാണ്.
 
 
ഇത്തരത്തില്‍ പശ്ചിമ ഘട്ടത്തിലേ ഓരോ ചെറുതും വലുതുമായ വികസന പരിപാടികള്‍ പോലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്തുകിടക്കും. വികസനം സ്വപ്നം കണ്ട് മനുഷ്യന്‍ ഈ പ്രദേശത്ത് പതിറ്റാണ്ടുകള്‍നിരാശരായി കാത്തിരുന്ന് നഗരങ്ങളിലേക്കും, മറ്റ് സ്ഥലങ്ങളിലേക്കും മാറി താമസിക്കും. പശിമഘട്ടം കസ്തൂരി റിപ്പോര്‍ട്ട് നടപാക്കിയാല്‍ അന്ധകാരയുഗത്തിലേക്ക് എറിയപ്പെടും. ജനവാസ കേന്ദ്രങ്ങള്‍ വനവുമായി സൗഹൃദപ്പെട്ട് കിടക്കും. വനത്തില്‍നിന്നും എല്ലാ ത്തരത്തിലും മാറിനില്‌ക്കേണ്ട ജനവാസ കേന്ദ്രത്തില്‍ വന നിയമങ്ങള്‍ ഒന്നൊന്നായി കാലാകാലങ്ങ്‌ളില്‍ എത്തും. ഇതെല്ലാമാണ് ജനങ്ങളുടെ വിഷയങ്ങള്‍. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുക എന്നാല്‍ അതിനര്‍ഥം തന്നെ വനവല്ക്കരണമാണ്. വനവുമായി കൈകോര്‍പ്പിക്കുകയെന്ന ഈ പരിപാടിയെ കര്‍ഷക സമൂഹം ഒന്നായി എതിറ്ക്കുന്നതിന്റെ വികസനവുമായി ബന്ധപ്പെട്ട വശം മാത്രമാണിവിടെ വിലയിരുത്തിയത്. ഇതരത്തില്‍ വെളിച്ചവും റോഡും മറ്റ് വികസനവും ഇല്ലെങ്കില്‍ അരാണ് ഇവിടെ താമസിക്കാന്‍ ഇഷ്ടപ്പെടുക. വന്യമൃഗ ശല്യം കൊണ്ട് ഇപ്പോഴേ പൊറുതിമുട്ടിയ കര്‍ഷകരുടെ ഇനി വരാന്‍ പോകുന്ന കാലം എന്താകും. മാത്രമല്ല, ഇവരുടെ മണ്ണിനും ഭൂമിക്കും വിലയിലും മാര്‍കറ്റിലും ഇടിവ് ഇപ്പോഴേ വന്നുകഴിഞ്ഞു. ഭൂമി ആറ്ക്കും വേണ്ടാത്ത സ്ഥിതി വരും. ഇതേ സമയം മറ്റ് ഭാഗത്തേയും പട്ടണങ്ങളിലും ഭൂമിക്ക് വില കുതിച്ചുയരുകയും ചെയ്യും. ജനങ്ങളുടെ അവാസ വ്യവസ്ഥയെ ഒഴിവാക്കി വേണം കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കാന്‍. ഖനനവും, കഞ്ചാവ് കൃഷിയും, പാറമടയും കള്ളത്തടിവെട്ടുമൊക്കെ നിരോധിക്കട്ടെ. കര്‍ഷകരുടെ ആശങ്കകളെഖനനവും, കഞ്ചാവ് കൃഷിയും, പാറമടയും കള്ളത്തടിവെട്ടുമൊക്കെയായി കാണരുത്. ഒരു കര്‍ഷകനും സമര നേതാവും അങ്ങിനെ പറഞ്ഞിട്ടുമില്ല. സമര വിരുദ്ധരുടെ പ്രചരണമാണത്. കര്‍ഷകരുടെ വികസനത്തിന്റെ മരണമണിയായ ഈ റിപ്പോര്‍ട്ട് ജീവന്‍ നല്കിയും തടയുമെന്ന് പറയുന്ന സമരക്കാരുടെ ഫിലോസഫിക്കു പിന്നിലേ ഇത്തരം വികാരങ്ങള്‍ മനസിലാക്കണം. ഈ അപകടങ്ങള്‍ ഈ റിപ്പോര്‍ട്ടിലേ സത്യമായ കാര്യങ്ങളാണ്. 

ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ കേരളത്തിന്റെ സ്വതന്ത്ര ജനവാസ കേന്ദ്രങ്ങളുടെ വലിപ്പം കുറയും. കേരളം വീണ്ടും ചുരുങ്ങും. ജനപെരുപ്പമുള്ള കേരളത്തില്‍ ഭൂമി ചുരുങ്ങുകയും, ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവകുറവ് വരികയും ചെയ്യും. കേരളത്തിന്റെ വിദേശ നാണ്യത്തിലടക്കം കനത്ത ഇടിവ് ഉണ്ടാകും. പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് താമസിക്കുവാന്‍ പൊതുവേ ആളുകള്‍ ഇഷ്ടപ്പെടില്ല, വിദൂരഭാവിയില്‍. മൊത്തത്തില്‍ കൊച്ചു കേരളത്തിനു ഈ റിപ്പോര്‍ട്ടും നടപ്പാക്കലും വികസനത്തിലും, ജനജീവിതത്തിലും വെല്ലുവിളി ഉയര്‍ത്തും. കേരളത്തിലേ ജനവാസകേന്ദ്രങ്ങള്‍ഇത്തരത്തില്‍ ഇല്ലാതാക്കുന്നത് സംസ്ഥാനത്തിനു മൊത്തം അപകടമാണുണ്ടാക്കുക. വനം വനമായും ജനവാസ കേന്ദ്രങ്ങള്‍ ജനവാസ കേന്ദരമായും നിലനില്ക്കട്ടെ. കൂറ്റന്‍ ഷോപ്പിങ്ങ് മാളുകള്ക്കും, ഫാക്ടറികള്ക്കും, ക്വാറികള്ക്കും, കഞ്ചാവ്കൃഷിക്കും വേണ്ടിയെന്നുമല്ല ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം.

No comments:

Post a Comment