പ്രകൃതിയെ രക്ഷിക്കാൻ കർഷകരെ ബലിയാടാക്കരുത്. കർഷകരുടെ കൃഷിയിടത്തിൽനിന്നും തോടും പുഴയുമൊന്നും ഉൽഭവിക്കുന്നില്ല. വനമാണു സംരക്ഷിക്കേണ്ടത്. വനം നന്നായും ഉത്തരവാദിത്വത്തോടും സംരക്ഷിക്കണം. ഇപ്പോൾ വനസംരക്ഷണമേയുള്ളു. അതിന്റെ പേരിൽ മനുഷ്യനും കൃഷിക്കും നാശവും ജീവഹാനിവരെയുണ്ടായാൽ ഉത്തരവാദിത്വമില്ല. എന്നാൽ വനത്തിനും, വന്യ മൃഗത്തിനും എന്തേലും പറ്റിയാൽ ചോദിക്കാനും പറയാനും ജയിൽ, കോടതി, പോലീസ്, വനം വകുപ്പ്, തുടങ്ങി ജാഥപോലെ ആളുകളുണ്ട്. ഇഴജന്തുക്കൾക്ക് കൊടുക്കുന്ന പരിഗണന പോലും വനസാമീപ്യ പ്രദേശത്തേ വന്യ മൃഗശല്യത്തിനിരയാവുന്ന ജനങ്ങൾക്ക് കിട്ടാത്തത് കഷ്ടമാണു. പ്രകൃതിയെന്തെന്ന് ആദ്യം അറിയണമെങ്കിൽ പരിഷത്തുകാരുടെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ സംഘം ആദ്യം മനുഷ്യജീവന്റെ വില പഠിക്കണം. ജീവന്റെ മൂല്യം തൃണവൽക്കരിക്കുകയും, അവഗണിക്കുകയും ചെയ്യുന്ന ഇത്തരം സന്ദേശങ്ങളാണു അസമധാനവും, മനുഷ്യൻ മനുഷ്യനെ കടിച്ചുകീറുകയും കൊല്ലുകയും ചെയ്യുന്ന ഇന്നത്തേ വ്യവസ്ഥിതിക്ക് പിന്നിൽ. വിഷപാമ്പുകൾക്ക് പോലും മനുഷ്യനേക്കാൾ പരിഗണന കിട്ടുന്നത് ഖേതകരമാണു.
കർഷകനെ കുടിയിറക്കുമെന്ന പ്രചരണം പരിഭ്രാന്തി പരത്താൻ കർഷകർ തന്നെ ഉണ്ടാക്കുന്നതാണെന്നു ചിലർ പറയുന്നു. ഇത് തെറ്റാണു. 30%ചരിവുള്ളിടത്ത് കൃഷിപാടില്ല, പുതിയ നല്ല റോഡുകൾ പാടില്ല, തന്നാണ്ടു വിളകളിൽ നിയന്ത്രണം, വീടുകൾക്കും, കെട്ടിടങ്ങൾക്കും നിയന്ത്രണം, കമ്പിയും സിമന്റും ഉപയോഗിക്കാതെ ചൂട്ടും മടലും ഉപയോഗിച്ച് വീടുപണിയണമെന്ന ഇരുണ്ട നൂറ്റാണ്ടിന്റെ കാട്ടാള ഉപദേശം, തുടരും........... ഇതെല്ലാം നടപ്പാക്കിയാൻ കർഷകൻ മരവുരിയുടുക്കുകയും, ചങ്ങാടത്തിൽ യാത്രചെയ്യുകയും, കാട്ടുകിഴങ്ങുകൾ തിന്ന് വിശപ്പടക്കേണ്ടിയും വരും. ഇതാണല്ലോ അന്ധരായ പ്രകൃതിസ്നേഹികളുടെ(പ്രകൃതി ദ്രോഹികൾ)മനസിലിരിപ്പും. കർഷകനെ വനത്തിനും വന്യ മൃഗത്തിനും വേട്ടയാടാൻ ഇട്ടുകൊടുക്കുന്നത് നശിപ്പിക്കലും കുടിയിറക്കും തന്നെയാണു. കർഷകനെ കളിയാക്കുക, പരിഹസിക്കുക, കുടിയേറ്റക്കാരെ നികൃഷ്ടജീവികളെന്ന പോലെ കാണുക.....ഇതൊന്നും പ്രകൃതി സ്നേഹമല്ല. ഉണ്ണാനും ഉറങ്ങാനും, പണിയാനും, സൂക്ഷിച്ചുവയ്കാനും ഒക്കെ ഭൂമിയുള്ളതിന്റെ വിരോധം ഭൂമിയില്ലാത്തവൻ തീർക്കുന്ന ഒരുതരം കുശുമ്പാണു. പട്ടണങ്ങളിലേ ഭൂമിയില്ലാത്തവൻ ഭൂമിയുള്ളവനെ നോക്കിയുള്ള അസൂയപ്പെടൽ കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടിനു ജയ് വിളിക്കുന്നതിനു പിന്നിൽ ഉണ്ട്. യുദ്ധവും, കലാപങ്ങളും ഒട്ടുമിക്ക കൊലപാതകങ്ങളുമെല്ലാം ഈ നാട്ടിലേ ഭൂമിയേചൊല്ലിയായിരുന്നു എന്നും ചരിത്രത്തിൽ. ഇവിടെയുമതുതന്നെയാണു നടക്കുന്നത്. കർഷകന്റെ ഭൂമി മരവിപ്പിക്കുക, കൃഷിക്ക് നിയന്ത്രണവും, നിരോധനവും കൊണ്ടുവരിക, പ്രകൃതി രക്ഷയുടെ പേരിൽ ഈ വിധം കർഷകനെ കൃഷിരഹിതനും വരുമാന രഹിതനും ഭൂരഹിതനുമാക്കുക. ഇപ്പോൾ ഏറ്റവും വലിയ ധനമായ ഭൂമി ഈ നാട്ടിലേ കർഷകന്റെ പക്കലാണു. ഈ കർഷകനിട്ട് ഒരു പണികൊടുക്കുന്നത് കൃഷിഭൂമി ഇല്ലാത്തവന്റെ ഒരു സ്വപ്നവും ദുരാഗ്രഹവുമാണു. കൃഷിഭൂമിയില്ലാത്തവനും കൃഷിഭൂമി സ്വന്തമായുള്ള ജനവിഭാഗവും തമ്മിലുള്ള വാക്ക് തർക്കമാണു ഇപ്പോൾ കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടുകളെ ചൊല്ലി നടക്കുന്നത്. അന്ധമായ പ്രകൃതിസ്നേഹം വട്ടും, ഭ്രാന്ത് രോഗവുമാണു. നിലവിലുള്ള വനവും വന്യ മൃഗങ്ങളേയും നന്നായി പോറ്റി വളർത്താനാണിവർ ആദ്യം തുനിയേണ്ടത്. ഒരുപാട് വൻകിടതോട്ടങ്ങൾ പാട്ടകാലാവധി കഴിഞ്ഞതുണ്ട്. അങ്ങോട്ടൊക്കെ ഒരു മാർച്ച് നടത്തി അതെല്ലാം പിടിച്ചേടുക്കണം ഈ പരിസ്ഥിതിവാദികൾ. നിങ്ങൾക്ക് എളുപ്പമാണു ലക്ഷം കർഷകരെ കൊല്ലാൻ..എന്നാൽ ഒരു ടാറ്റയെയും, വിദേശിയായ ഒരു ഹാരിസൺ പ്ലാന്റേഷനെയും ചുമ്മാതൊന്നു കാണാനോ, അവരുടെ രോമത്തിൽ പോലും സ്പർശിക്കാനോ നിങ്ങളുടെ പ്രകൃതി സ്നേഹത്തിനു ഊക്കുണ്ടാവില്ല.പ്രകൃതി ക്കുവേണ്ടി സമരം ചെയ്യേണ്ടവർക്കെതിരേ വേണം അതു നടത്തുവാൻ. കർഷകർ; വലിയ സമരം നടത്തിയിട്ടാണു ഭൂമി കിട്ടിയതും പട്ടയം കിട്ടിയതും സ്ഥിരതാമസമായതും. ചുമ്മാതെ വന്ന് കേറിതാമസിച്ച് ഇതൊന്നും പടുത്തുയർത്തിയതല്ല.അതെല്ലാം കേരളത്തിന്റെ തന്നെ ചരിത്രമാണു. സമരങ്ങളിൽ ജയിച്ചുവന്ന ഈ ജനവിഭാഗത്തേ കൃഷിഭൂമിയും, കൃഷിയും, പൊടിയാൻ ഇറ്റു വിയർപ്പും ഇല്ലാത്ത കപട പരിസ്ഥിതി വാദികളായ ഇറച്ചികോഴികൾക്ക് പെട്ടെന്ന് കീഴ്പ്പെടുത്താനാകില്ല. എന്തായാലും ഈ ലക്കം മാസികയിൽ സമരക്കാരെ കള്ളത്തടിവെട്ടുകാരും, വനം കൊള്ളക്കാരും, കഞ്ചാവ് കൃഷിക്കാരും, ഖനനക്കാരുമായും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിശേഷിപ്പിച്ചതല്ലേ, ഇത്രയുമെങ്കിലും സത്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണം. ഒരു മടിയുമില്ലാതെ ഈ കർഷകരെ പരിഷത്ത് ഈ വിധം വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നു, മാടമ്പി ഭാഷ അന്നം തരുന്ന കർഷകർക്കിട്ട് തന്നെ പരിഷത്ത് എറിഞ്ഞല്ലോ, കഷ്ടം!!!!!.....
No comments:
Post a Comment