Search This Blog

Sunday, August 10, 2014

ഇറാക്കില്‍ വീണ്ടും അമേരിക്ക; എന്തുകൊണ്ട് ?..


Story Dated: Saturday, August 09, 2014 3:47 am IST
;
വിന്‍സ് മാത്യു
.
ഉള്ളതു പറഞ്ഞാല്‍.....
. .
ഇറാക്കിന്റെ ആകാശത്ത് വീണ്ടും അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഗ്നിവര്‍ഷം തുടങ്ങി. ഭൂമുഖത്ത് ഏറ്റവുമധികം എണ്ണസമ്പത്ത് ഉള്ള രാജ്യത്ത് ഏറെ കാലമായി ഒഴുകുന്നത് ചോരപ്പുഴയാണ്‌. ഇറാക്കിലെ സുന്നി വിമിതര്‍ ഏറെ നാളുകളായി പ്രതിരോധങ്ങള്‍ ഒന്നുമില്ലാതെ മുന്നേറുകയായിരുന്നു. വിനാശങ്ങള്‍ വിതച്ചും സുന്നികളല്ലാത്ത അവിടുത്തെ ഷിയ, കുര്‍ദ് വിഭാഗക്കാരായ മുസ്ലീം ആളുകളേയും, ക്രിസ്ത്യന്‍ മത വിഭാഗക്കാരെയും ഉന്മൂലനം ചെയ്താണ്‌ സുന്നികളുടെ മുന്നേറ്റം നടക്കുന്നത്. മത ന്യൂന പക്ഷങ്ങളേയും, കുര്‍ദ്ദ് മേഖലയിലെ അമേരിക്കന്‍ പൗരന്മാരെയും സുന്നികള്‍ അക്രമിച്ചതിനാലാണ്‌ ഇപ്പോഴത്തേ വ്യോമാക്രമണം എന്ന് അമേരിക്ക പറയുന്നു. പ്രത്യേക ക്യാമ്പുകള്‍ തുറക്കാതെയും, യുദ്ധപ്രഖ്യാപനം നടത്താതെയും സുരക്ഷിതമായി നിന്നുകൊണ്ടാണ്‌ ഇക്കുറി അമേരിക്കന്‍ നീക്കം ഇറാക്കില്‍.
അമേരിക്കയുടെ ഈ നീക്കത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. മനുഷ്യരെ ബോബിട്ട് കൊല്ലാനും അവരുടെ ആവാസ വ്യവസ്ഥ ആകാശത്തുനിന്നും സര്‍വ്വ സംഹാരിയായ അഗ്നിഗോളങ്ങള്‍ വിട്ടും നശിപ്പിക്കാന്‍ അമേരിക്കയ്ക്കെന്നല്ല ആര്‍ക്കും അവകാശമില്ല. അതേ സമയം ഇറാക്കില്‍ കൂട്ടകൊലയ്ക്കിരയാകുന്ന ന്യൂന പക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കാന്‍ ലോകത്ത് ആര്‍ക്ക് സാധിക്കും?. അവിടെ നടക്കുന്ന നീച കൃത്യങ്ങള്‍ക്കും, കൂട്ടകുരുതികള്‍ക്കും ആരേ നമ്മള്‍ കുറ്റപ്പെടുത്തണം?.. ഭീകരമായ അക്രമണത്തില്‍ അവിടെ ഓരോ ദിവസവും കൊലപ്പെടുന്നത് നൂറുകണക്കിനാളുകളാണ്‌. ഇപ്പോഴത്തെ അഭ്യന്തിര യുദ്ധത്തില്‍ ലക്ഷത്തിനടുത്ത ആളുകള്‍ക്ക് ജീവഹാനി ഉണ്ടായതായി (കൃത്യമായ കണക്കുപോലും പുറം ലോകത്തേക്ക് എത്തുന്നില്ല) കണക്കാക്കുന്നു. ഈ കൊലകള്‍ ബോബിട്ട് മാത്രമല്ല, സുന്നി വിമിതര്‍ ഇറാക്കിലെ മറ്റ് വിഭാഗക്കാരായ മുസ്ലീം ജനങ്ങളേയും കൃസ്ത്യാനികളേയും നിരത്തിനിര്‍ത്തി വെടിവെയ്ച്ചും, കഴുത്തുവെട്ടിയും കൊലപ്പെടുത്തുന്നു. സ്ത്രീകലെ അസാന്മാര്‍ഗീകതയുടെ സംശയത്താല്‍ കൂട്ടമായി വെടിവയ്ച്ചുകൊലപ്പെടുത്തുന്നു. എതിര്‍വിഭാഗക്കാരായ സ്ത്രികളെപോലും ചേലാകര്‍മ്മം നടത്തുന്നതില്‍നിന്നും ലോകത്ത് തടയാന്‍ ആര്‍ക്ക് സാധിച്ചു?. ഇറാക്കില്‍ ക്രിസ്ത്യാനികളെ മാത്രമല്ല, കുര്‍ദിഷുകളെയും, ശിയ മുസ്ലീങ്ങളേയും കൂട്ടമായി ആക്രമിക്കുകയാണ്‌ വിമിത തീവൃവാദികള്‍. കത്തോലിക്ക പള്ളികള്‍ ബോബുവയ്ച്ച് തകര്‍ക്കുകയും കുരിശുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ശിയ വിഭാഗത്തിന്റെ ചരിത്രപ്രാധാന്യ കേന്ദ്രങ്ങളും, പള്ളികളും വിമിതപോരാളികള്‍ നശിപ്പിച്ചു. ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും പ്രധാനപ്പെട്ട യോനാ പ്രവാചകന്റെ ശവകുടീരം അടങ്ങിയ പള്ളി (ശിയകളുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്) ബോബും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് റിപ്പബ്ലിക് ഉണ്ടാക്കാനാണിതു ചെയ്യുന്നത്. വിമിതന്മാരുടെ മുസ്ലീം മത തത്വങ്ങള്‍ മാത്രം അനുസരിക്കുന്ന ജനങ്ങളുടെ ഒരു രാജ്യം ആണിവര്‍ വിഭാവനം ചെയ്യുന്നത്. മുസ്ലീം ലോകത്തുനിന്നുപോലും ആലോചിക്കുമ്പോള്‍ എത്രയോ വലിയ തെറ്റുകുറ്റങ്ങളാണിത

ഗാസയിലെ അക്രമങ്ങള്‍ പോലെ ലോകം എന്തുകൊണ്ട് ഇറാക്കിലെഅതിക്രമത്തെ കണ്ടില്ല. ഗാസയില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചപ്പോള്‍ ഇറാക്കില്‍ അതേ കാലയളവില്‍ മരിച്ചത് പതിനായിരങ്ങളായതിനാലാണോ?. അതോ ഒരു രാജ്യത്തെ പൗരന്മാരെ അതേ രാജ്യത്തെ തീവൃവാദികളായ ആളുകള്‍ കൊന്നൊടുക്കിയാല്‍ അതിനെ അഭ്യന്തിര സംഘര്‍ഷം എന്ന ഓമനപേരു വിളിച്ച് തള്ളികളയാം എന്നാണോ?. ഇറാക്കില്‍ കുര്‍ദ്ദ്, ശിയ മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുന്നത് മുസ്ലീം നാമധാരികള്‍ ആയ ആളുകള്‍ ആയതിനാലാണോ?.. മുസ്ലീങ്ങളായ ആളുകള്‍ക്ക് ആരാജ്യത്തേ ഇഷ്ടമില്ലാത്ത ആളുകളേ കശാപ്പു ചെയ്യാം എന്ന് ആരെങ്കിലും ധരിച്ചുവയ്ച്ചിട്ടുണ്ടോ?..
ഇറാക്കില്‍ നടന്ന കൂട്ടക്കൊലകളും, വംശീയ ഉന്മൂലനവും ലോകചരിത്രത്തില്‍ തന്നെ ഞടുക്കുന്ന സംഭവങ്ങളാണ്‌. അവിടെ ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു. അടുത്ത തലമുറ ഉണ്ടാകാതിരിക്കാനുള്ള ക്രൂരത നിറഞ്ഞ കൂട്ടകുരുതി കുട്ടികള്‍ക്കെതിരായി നടന്നു. ഭക്ഷണവും മരുന്നും കിട്ടാതെ കുരുന്നുകള്‍ മരിച്ചു. ഇത്തരം അതിക്രൂര കൃത്യങ്ങളെ മതത്തിന്റേയും, ഒരു മതത്തിലെ വ്യത്യസ്ത ഗ്രൂപ്പിന്റേയും തിമിര കണ്ണിലൂടെ കാണരുത്. ഇതെല്ലാം മുസ്ലീം മുസ്ലീമിന്റെ പേരില്‍ നടത്തുന്നതിനാല്‍ തെറ്റുപറയാന്‍ പറ്റില്ലെന്നും ഗാസയില്‍ യൂദന്‍ നടത്തുന്ന നീചതയില്‍ തെറ്റുകള്‍ കൂമ്പാരമാണെന്നും വകതിരിച്ച് പറയരുത്. ഒരിടത്ത് മനുഷ്യനും കുട്ടികളും കൊലപ്പെടുമ്പോള്‍ വിലപിക്കുന്നവരുടെ കണ്ണുനീരിനു നീതി ഉണ്ടെങ്കില്‍ അവര്‍ മറ്റിടത്തേയും ക്രൂരതകള്‍ കാണണം. ഇറാക്കിലെ അതിക്രമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് നമ്മുടെ സോഷ്യല്‍ മീഡിയയില്‍ ഗാസയുടെ പേരില്‍ അരിശം കൊണ്ട ആളുകള്‍ പ്രതികരിച്ചില്ല. ചുരുക്കം ഇതാണ്‌..ഗാസയും, മരിച്ച കുട്ടികളും ഒന്നും അല്ല വിഷയം ... അവര്‍ക്കെല്ലാം അവരുടെ മതവും ജാതിയും, വര്‍ഗീയതയുമാണ്‌ മുഖ്യം. ചില കൊലകള്‍ നല്ല കൊലകളും, ചിലത് ചീത്തക്കൊലകളും...!
ഇവിടെയാണ്‌ അമേരിക്കയുടെ ഇടപെടല്‍ കാണേണ്ടത്. അമേരിക്ക ഇപ്പോള്‍ വന്നിരിക്കുന്നത് ക്രിസ്ത്യാനികളെ മാത്രം രക്ഷിക്കാനല്ല. ശിയ വിഭാഗക്കാരെയും, കുര്‍ദ്മേഖലയിലുള്ളവരെയും രക്ഷിക്കാന്‍ കൂടിയാണ്‌. (രക്ഷപെടുമോയെന്ന് കണ്ടറിയാം). മാത്രമല്ല ഇറാക്കില്‍ കൂട്ടക്കുരുതിക്കിരയായ ക്രിസ്ത്യാനികളുടെ മത നേതാക്കള്‍ ക്ഷണിച്ചിട്ടുമല്ല അമേരിക്കയുടെ ഈ വരവ്. നാളുകള്‍ക്ക് മുന്നേ ഇറാന്‍ പല തവണ അമേരിക്കയോട് ഒട്ടിചേര്‍ന്ന് നിന്ന് മാടിവിളിച്ചതാണ്‌. കുര്‍ദ്ദിഷ് നേതാക്കളും, ഇറാക്കിലെ ഔദ്യോഗിക ഭരണകൂടവും അമേരിക്കന്‍ സഹായം തേടുകയുണ്ടായി.അവിടെയും തീര്‍ന്നില്ല. അമേരിക്കയേ വീണ്ടും ഒരു രണ്ടാം വരവിനു പ്രേരിപ്പിച്ചതിനു പിന്നില്‍ അറബ് ലീഗിന്റെയും സൗദിയുടേയും സ്വാധീനം നിര്‍ണ്ണായകമാണ്‌. കാരണം ഇറാക്കില്‍ ഇപ്പോഴത്തെ വിമത പോരാളികള്‍ നടത്തുന്ന പടയേട്ടത്തില്‍ അറബ് രാജ്യങ്ങളില്‍ ആശങ്കയാണ്‌. ശിയ വിഭാഗത്തിന്റെ ആശങ്കകള്‍ വേറെ. വിമിത പോരാളികളില്‍ നല്ലൊരു ഭാഗവും സൗദിയില്‍നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍നിന്നുമാണ്‌.ഇറാക്കിലെ യുദ്ധം കഴിഞ്ഞ് മാതൃരാജ്യത്തേക്ക് ഇവര്‍ മടങ്ങിവരുന്ന അവസ്ഥ പലര്‍ക്കും ഭീതീജനകമായി തോന്നിതുടങ്ങി.
സമീപകാല ലോക സഭവ വികാസങ്ങളില്‍ ഏറ്റവും വലിയത് ഇറാക്കിലെ കൂട്ടക്കുരുതികളും, ആ രാജ്യത്തെ സ്വന്തം ജനങ്ങളുടെ ഉന്മൂലനവും കൂട്ടപാലായനവും തന്നെയാണ്‌. ഗാസയും ഇസ്രായേലും ഒക്കെ അതിനു പിന്നിലേ വരൂ. ഇത്രയും വലിയ അസമാധാനം ലോകത്ത് ഉണ്ടായിട്ടും ലോക ഭരണകൂടങ്ങള്‍ക്കും, ഐക്യരാഷ്ട്ര സഭയ്ക്കും ഒന്നും ചെയ്യാന്‍ ആയില്ല. എല്ലാവരും നോക്കി നില്ക്കുകയാണ്‌. ചിലരാകട്ടെ എത്തിനോക്കാന്‍ പോലും മടിക്കുന്നു. ലോക മതങ്ങള്‍ക്കും മത നേതാക്കള്‍ക്കും ഒരു ചുക്കും ലോകത്തിലെ ഏറ്റവും വലിയ അസമാധാനത്തിനെതിരെ ചെയ്യാന്‍ ആയില്ല. കാരണം മത നേതാക്കളുടെ കൈകളിലും പരിധിയിലുമല്ല മത തീവൃവാദികള്‍. എല്ലാവരും കാഴ്ച്ചക്കാരായി നില്ക്കുന്ന ഈ വേദിയിലേക്കാണ്‌ അമേരിക്കയുടെ ഇറാക്കിലേക്കുള്ള രണ്ടാം വരവ്.
ലോകത്ത് ഇത്തരം വരവുകള്‍ക്കും ഇടപെടലുകള്‍ക്കും അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ. റഷ്യപോലുള്ള ശക്തികള്‍ ഇത്തരം കാര്യങ്ങളില്‍ വെറും കടലാസുകൂടുകള്‍ മാത്രമാണ്‌. അമേരിക്ക ഇറാക്കില്‍ നടത്തുന്ന ഓരോ നീക്കത്തിനും ചവിട്ടിനില്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണും അറബ് നാടാടായ ഇറാക്കിന്റെ കുര്‍ദ്മേഖലയും, സൗദിയും, കുവൈറ്റും ഒക്കെയാണ്‌. അല്ലാതെ അമേരിക്കയിനിന്നും കടലില്‍ കിടക്കുന്ന കപ്പലുകളില്‍ നിന്നുമല്ല അവരുടെ പോര്‍വിമാനങ്ങള്‍ പൊങ്ങുന്നത് എന്നും കൂടി ഓര്‍ക്കണം. എങ്കിലും അമേരിക്കന്‍ ബോബുകളില്‍ ഇനി ഇറാക്കില്‍ ജനങ്ങളും കുട്ടികളും ഒക്കെ കൊലപ്പെടാനിടയുണ്ട്. നിരപരാധികള്‍ മരണപ്പെടും. തീവൃവാദികള്‍ ജനവാസമേഖലയില്‍ നുഴഞ്ഞുകയറി ജനങ്ങള്‍ക്കും മരണം വാങ്ങിക്കൊടുക്കാം. ബോംബുകള്‍ പ്രദേശവും വീടുകളും വിഴുങ്ങും. ഗാസയില്‍ ലോകം എതിര്‍ത്തതുപോലെ ഇതിനേയും എതിര്‍ക്കപ്പെടേണ്ടതു തന്നെ. നമ്മുടെ നാട്ടില്‍ ഇടതുപക്ഷവും, നിവര്‍ന്നു നില്ക്കാന്‍ ശേഷിയില്ലാത്ത കടലാസു പുലികളും ഒക്കെ പന്തം കൊളുത്തിയും,കൊളുത്താതെയും ഇറാക്കിലെ അമേരിക്കയുടെ രണ്ടാം വരവിനെ എതിര്‍ക്കും. എതിര്‍ക്കണം എന്നേ പറയാനുള്ളു. എന്നാല്‍ ഒപ്പം എന്തിനു അവിടെ അമേരിക്ക ബോംബുമായി വന്നുവെന്നു കൂടി പറയണം. ആരാണ്‌ അമേരിക്കയെ എത്തിച്ചതെന്നും, ആരാണ്‌ അവരെ ക്ഷണിച്ചുകൊണ്ടുവന്നതെന്നും എതിര്‍ക്കുന്നവര്‍ ലോകത്തോട് പറയണം. എതിര്‍ക്കുന്നതോടൊപ്പം അതിനാധാരാമായ കാരണങ്ങളും കാണാതെ പോകരുത്.
അക്രമകാരികളായ കലാപകാരികളെയും, ജനങ്ങളേയും ലോകം നശിപ്പിക്കും. അതാണ്‌ ഇന്നുവരെയുള്ള ലോക ചരിത്രം. നെപ്പോളിയനും, അലക്സാണ്ടറും, ബ്രിട്ടീഷുകാരും പടയോട്ടം നടത്തിയിട്ട് എന്തായെന്ന് നമുക്കറിയാം. മുസോളിനിയും ഹിറ്റ്ലറും, സ്റ്റാലിനും ഒക്കെ വരുത്തിയ വിനകള്‍ക്ക് ലോകവും സമാധാന പ്രേമികളും വലിയ വിലകൊടുക്കേണ്ടിവന്നെങ്കിലും അവരെല്ലാം ഒടുവില്‍ തരിപ്പണമായി നശിച്ചു. പട്ടാളത്തെ ഉപയോഗിച്ച് ഭരണം പിടിച്ച പാക്കിസ്ഥാനിലെ സിയാ ഉല്‍ ഹക്ക് ജനങ്ങളെ എത്രമാത്രം ദ്രോഹിച്ചു, പഴയ ഇറാക്കിന്റെ പ്രവശ്യകളായ സൗദിയുടെ ഭാഗവും, കുവൈറ്റും, ഒക്കെചേര്‍ന്നുള്ള വിശാല ഇറാക്കിനായി യുദ്ധം ചെയ്ത് സദ്ദാം ഹുസൈന്‍ വരുത്തിയ വിനാശം ലോകം കണ്ടതാണ്‌. മര്യാദയ്ക്ക് ലോകത്തിനു ശല്യം ഉണ്ടാക്കാതെ സ്വന്തം രാജ്യം ഭരിക്കുകയായിരുന്നില്ല സദ്ദാം ചെയ്തത്. താലിബാന്‍ രാജ്യം സ്ഥാപിച്ച് ഭരണം തുടങ്ങിയ അല്‍ ക്വയ്തയുടെയും ബിന്‍ലാദന്റെയും സ്ഥിതി എന്തായി?. എവിടെയും പോകേണ്ട ഇന്ത്യയില്‍ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പടയോട്ടം നടത്തി സാമ്രാജ്യങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് എന്തു സംഭവിച്ചു. ചരിത്രത്തിന്റെ ഏതറ്റം വരെ പോയാലും അക്രമകാരികളും കലാപകാരികളും ലോകത്തിനും ജനപഥങ്ങള്‍ക്കും കീഴ്​പ്പെട്ട ചരിത്രമേയുള്ളു... nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/5ps5AIPr/9#sthash.G0rdE2vz.dpuf

No comments:

Post a Comment