ഹാരാഷ്ട്രയിലെ വിദർഭ ഇന്ത്യയുടെ കണ്ണീരാവുകയാണ്‌.രാജ്യത്ത് കർഷക ദുരന്തങ്ങൾ അനവധിയാണേലും വിദർഭ ദുരന്തങ്ങളുടെ കേന്ദ്രസ്ഥാനമാണ്‌. ലോകം മുഴുവൻ ഇവിടുത്തേ കർഷകരുടെ ചലനമറ്റ ശരീരവും, ദയനീയ കാഴ്ച്ചകളും കാണുകയാണ്‌. മഹാരാഷ്ട്രയിലേ ഈ പ്രദേശത്താണ്‌ ലോകത്ത് ഏറ്റവുമധികം പരുത്തി കൃഷിചെയ്യുന്നത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കോട്ടൺ ഉല്പാദിപ്പിക്കുന്ന രാജ്യമാണിന്ത്യ. ലോകത്തേ മഹാ മാളുകളിൽ, ആഢംബര കടകളിൽ വിദർഭയിലേ കർഷകന്റെ രക്തമാണ്‌ തൂക്കി വില്ക്കുന്നത്. പരുത്തി ലോബിയും, ലോകത്തേ പരുത്തി ഉല്പന്ന കച്ചവടക്കാരും വിദർഭയിലേ സാധുകർഷകരെ കൊന്നു തിന്നുകയാണ്‌. വല്ലാത്ത ചൂഷണം തന്നെ.
cotton farmers vidharbha
ലോകത്ത് ഇപ്പോൾ പരുത്തി ആവശ്യത്തിലധികമാണ്‌. ഉല്പാദന ആധിക്യം വല്ലാതെയായി. വിദർഭയിൽ ഒരു ക്വിന്റൽ പരുത്തിക്ക് ലഭിക്കുന്ന വില 2500 രൂപമുതൽ 2800വരെയാണ്‌. കർഷരുടെ സമീപകാല ഓർമ്മയിൽ ഇത്ര കുറഞ്ഞവില വന്നിട്ടില്ല. കഴിഞ്ഞവർഷം 6000 രൂപവരെ ലഭിച്ചിരുന്നു. 10000 രൂപയ്ക്കും മുകളിൽ മുമ്പ് വിലയുണ്ടായിരുന്നു. അതാണിപ്പോൾ 2500ൽ വന്നത്. അതിനൊപ്പം ആഴച്ചകൾ മുന്നം കാലം തെറ്റി പെയത മഴയിൽ 60% കൃഷിവിളവെടുപ്പും നശിച്ചുപോയി.
cotton-2
ബാങ്ക് ലോണുകൾ, ജപ്തികൾ, ജീവിത ചിലവുകൾ, ഭക്ഷണക്ഷാമം, മരുന്നും ചികൽസയ്ക്കും വിഷമം..ഇങ്ങിനെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്‌ വിദർഭയെന്ന പ്രദേശത്ത്. മുൻ വർഷം 2900 പരുത്തികർഷകർ ഇവിടെ ആത്മഹത്യ ചെയ്തു. ഈ Vidharbha farmers suicideകൊല്ലം ഇതുവരെ ആത്മഹത്യ 500ൽ അധികമായി. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യയുടെ കോട്ടൺ ഉല്പന്നങ്ങളും പരുത്തിയും എത്തുന്നു. ലോകത്തേ മുന്തിയ ഇനം തുണികൾ ഇതിലൂടെ ഉണ്ടാക്കി മഹാ മാളുകളിലൂടെ വില്ക്കുന്നു. ഉല്പന്നങ്ങൾക്ക് ഓരോ വർഷവും വിലകുത്തിച്ചുകയറുമ്പോഴും അത് പശമണ്ണിൽ ചവിട്ടി നിന്ന് ഉല്പാദിപ്പിക്കുന്ന കർഷകന്‌ മരണം പ്രതിഫലമായി കിട്ടുന്നു.
Another-vidarbha-cotton-farmer-laxman
ഇന്ത്യയുടെ ദേശീയ മൊത്തവരുമാനത്തിന്റെ 18% സഭാവന ചെയ്യുന്നത് കർഷകരാണ്‌. അവർ എണ്ണത്തിൽ കൂടുതലുമാണ്‌.ഈ 18% 65കോടിയോളം വരുന്ന ജനസഞ്ചയമാണ്‌ സഭാവന ചെയ്യുന്നത്. 2013 ൽ രാജ്യത്ത് 12000ത്തോളം കർഷകർ ആത്മഹത്യ ചെയ്തു. ഇപ്പോഴും ഒരു ദിവസം 44 കർഷകർ ആതമഹത്യ ചെയ്യുന്നു.
vdharbha-death
നമ്മുടെ പ്രധാനമന്ത്രി കാനഡയിലും, യൂറോപ്പിലും ഒക്കെ പോയി ഇന്ത്യയെ കുറിച്ച് ഈയിടെ വാചാലനായപ്പോൾ മറന്നു പോയ ജനകൂട്ടമാണ്‌ ആത്മഹത്യയിലേക്ക് നീങ്ങുന്ന രാജ്യത്തിന്റെ ഹൃദയഭൂമിയിലേ കർഷകർ. അദ്ദേഹത്തിന്റെ കാനഡയിലെ പ്രസംഗം അന്ന് വായിച്ച് ഞാനും കോരിതരിച്ചിരുന്നു. എന്നാൽ ഭരിക്കുന്ന രാജ്യത്തേ കർഷകരുടെ ചേതനയറ്റ ശവശരീരം പോയി ആദ്യം കാണുന്നതായിരുന്നു. തകർന്ന കൃഷിയിടങ്ങളിൽ ഒരു കാരുണ്യം എത്തിക്കുന്നതിലായിരുന്നു മോദിക്ക് കാനഡ പ്രസംഗത്തിലും ജനപ്രീതി ലഭിക്കുമായിരുന്നത്. കരാറുകളിൽ ഒപ്പിടാൻ ആതാതു വകുപ്പ് മന്ത്രിമാരെ തല്ക്കാലം അയച്ചാലും മതിയായിരുന്നു!