Search This Blog

Tuesday, November 12, 2013

എന്തുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷക വിരുദ്ധ തീരുമാങ്ങള്‍- 1

(http://www.dailyindianherald.com/home/details/Dtf59jed/9)
30%ത്തിലധികം ചെരിഞ്ഞ ഭൂമിയില്‍ കൃഷി പാടില്ല. ഇതാണു ഏറ്റവും ശ്ര്ദ്ധിക്കേണ്ട കാര്യം. ഇപ്പോള്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നതില്‍ 30മുതല്‍ മുകളിലേക്ക് ചെരിവുള്ള ഭൂമികള്‍ ധാരാളമുണ്ട്. ലക്ഷക്കണക്കിന്‍ കൃഷിക്കാര്‍ ഈ വിധം കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉണ്ട്. ഈ ജില്ലകളിലാണി...ത്തരം കര്‍ഷകര്‍ കൂടുതലും. ഈ ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ സമൂഹത്തില്‍ തീരെ നിവൃത്തികെട്ടവരും, ഉയറ്ന്നുനില്ക്കാന്‍ ശേഷി തീരെയില്ലാത്തവരുമാണ്. കാരണം എന്തേലും ഗതിയുള്ള കര്‍ഷകരെല്ലാം കൂടുതല്‍ സൗകര്യം തേടി നല്ല കൃഷിയിടത്തിലേക്ക് മാറിയപ്പോള്‍ പട്ടിണി കര്‍ഷകര്‍ മലമുകളിലേക്കും കുന്ന് നിറഞ്ഞ് ഭൂമിയിലേക്കും പോയി. ഈ കര്‍ഷകരോട് കൃഷിയിറക്കേണ്ടാ എന്നു പറയുന്ന ക്‌സ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ബദല്‍ സംവിധാനം ഒന്നും പറയുന്നില്ല. കൃഷിചെയ്യാതെ വിട്ടിലിരുന്നാല്‍ എന്തു സംഭവിക്കും?.. ഇവര്‍ക്ക് ആര് പണവും ഭക്ഷണവും വസ്ത്രവും മരുന്നും നല്കും. അതോ ഇവരെ പച്ചപ്പ് പിടിപ്പിക്കാനായി ഈ പ്രകൃതിയില്‍ നിന്നും ഉന്മൂലനം ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത്.
 
 
കുന്നിന്‍ പുറത്ത് കൃഷിചെയ്യേണ്ട എന്നു പറയുമ്പോള്‍ ഈ വലിയ ജനവിഭാഗം എന്തു ചെയ്യണമെന്നാണു ഉദ്ദേശിക്കുന്നത്.കൃഷിപാടില്ലെന്ന് പറഞ്ഞ് ഉന്മൂലനം നടത്താന്‍ ഇത് ഹിറ്റ്‌ലര്‍പട നോട്ടമിട്ട ജൂതവംശമല്ല. ഈ രാജ്യവും, മണ്ണും, ഭരണ സംവിധാനങ്ങളും ഇവരുടെകൂടിയാണ്. ഇത്തരം കറേ കര്‍ഷകര്‍ ആരും പണിയെടുത്ത് വന്‍ സമ്പന്നരുടെ പട്ടികയിലേക്ക് പ്ര്കൃതിയുള്ള കാലത്തോളം ഉയരാന്‍ പോകുന്നില്ല. ജീവിക്കാനും അവന്റെ മക്കളെ ജീവിതത്തില്‍ ഏതെങ്കിലും ലക്ഷ്യത്തിലെത്തിക്കുക എന്നൊക്കെയേയുള്ളു. കടത്തിലും, മരണകയറിന്റെ കുരുക്കിലും ഇപ്പോഴേ മുങ്ങിക്കിടക്കുന്ന ഇവരെ ഈ റിപ്പോര്‍ട്ടില്‍ ഉന്മൂലനം ചെയ്യാനാണു പരിപാടി. 30%ചെരിവുള്ള കുന്നുകളില്‍ നിന്നും കര്‍ഷകരെ മാറ്റി പാര്‍പ്പിക്കാന്‍ ഒരു നിര്‍ദ്ദേശമാണ് ആദ്യം വേണ്ടത്. കുന്നിന്‍ പ്രദേശം മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വനവല്ക്കരണം നടത്തട്ടെ, കര്‍ഷകരെ കുടിയൊഴിപ്പിക്കട്ടെ. എന്നിട്ട്കണ്ണൂര്‍ ജില്ലയിലെ കണ്ണവം പോലുള്ള വനത്തില്‍ തന്നെ ആയിരക്കണക്കിന് ഏക്കര്‍ തേക്ക് പ്ലാന്റേഷനുണ്ട്. തളിക തട്ടുപോലെ നിരന്ന ഈ പ്ലാന്റേഷനുകള്‍ കുന്നിന്‍ മുകളിലേ കര്‍ഷകര്‍ക്ക് പതിച്ചു നല്കണം.
 
 
30%ചരിവുള്ള സ്ഥലത്ത് കൃഷിപാടില്ലെന്ന നിര്‍ദ്ദേശം മലയോര കര്‍ഷകന്റെ സിരകളില്‍ ജീവനുള്ളപ്പോള്‍ നടപ്പാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അത്രയേറെ ത്യാഗോജ്ജലമായ കുടിയിറക്ക് വിരുദ്ധ സമരം നടത്തിയവരാണിവര്‍. ഇതു ഇനിയും കേരളത്തിലെ ഭരണകൂടങ്ങളുടെ ഗതിവിഗതികളെ തന്നെ നിയന്ത്രിക്കും. പരി സ്ഥിതി വാദികള്‍ കണ്ണടച്ച് റിപ്പോര്‍ട്ട് നടപ്പാക്കണം എന്നു പറയുമ്പോള്‍ ഒന്നു പറയട്ടെ . ഇത്തരം സാമൂഹ്യ വിഷയങ്ങള്‍ ഓര്‍ക്കണം. പൊട്ടന്‍ പൊട്ടനോട് സംവദിക്കുന്ന ഭാഷയില്‍ അവര്‍ സംസാരിക്കരുത്. ഈ പരിസ്ഥിതി വാദികളില്‍ എത്ര ആളുകള്‍ സ്വന്തം മക്കളെ 2ഏക്കര്‍ ഭൂമി വാങ്ങി കൃഷിക്കു വിടുന്നുണ്ട്. ജൈവകൃഷി, പ്രകൃതി എന്നൊക്കെ ഗീവാണം മുഴക്കിയാല്‍ പോരാ.
 
 
കുന്നിന്‍ ചെരുവില്‍ കൃഷി നടത്തരുതെന്ന് പറഞ്ഞാല്‍ ആ നിര്‍ദ്ദേശം ഒരിക്കിലും നടപ്പാക്കാന്‍ പറ്റില്ല. അതൊകൊണ്ട് മണ്ണില്‍ ചവുട്ടിനില്ക്കാത്തവരും, കൃഷിയും ജീവിതവും എന്തെന്നാറിയാത്തവരും പട്ടണങ്ങളിലേ ചില്ലുമേടകളിലിരുന്ന് സാധുകര്‍ഷകരെ കല്ലെറിയരുത്. പശമണ്ണില്‍ ചവുട്ടി നില്ക്കുന്ന ജനത്ത്‌ന്റെ ഒരു വികാരമുണ്ട്.. അതറിയണമെങ്കില്‍ മാറ്റങ്ങളും ചരിത്രവും, വിപ്ലവങ്ങളും വന്ന വഴികള്‍ പഠിക്കണം. മണ്ണിന്റെ മക്കളും അവകാശികളുമാണിവര്‍. ഇവര്‍ക്ക് അസ്വീകാര്യമായതൊന്നും അവരുടെ കൃഷിയിടത്തില്‍ ആറ്ക്കും നടപ്പാക്കാന്‍ പറ്റില്ല. കര്‍ഷകെ കൂടിയിരുത്തി ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം.ജീവിക്കാന്‍ തീരെ പട്ടാത്ത സ്ഥലങ്ങളില്‍ നിന്നും പകരം ഭൂമി നല്കി കര്‍ഷകരെ മാറ്റിപാര്‍പ്പിക്കണം എന്ന കാര്യവും ചര്‍ച്ചചെയ്യണം.കുന്നിന്‍ മുകളില്‍ താമസിക്കുന്ന കര്‍ഷകനെ കഞ്ചാവ് കര്‍ഷകരായും, പാറമടക്കാരായും, കള്ളത്തടിവെട്ടുകാരായും നിങ്ങള്‍ കാണരുത്. കാടടച്ചുള്ള ഈ വെടിവയ്ക്കല്‍ ചിലപ്പോള്‍ ഉന്നം പിഴച്ചേക്കാം.. കൊള്ളക്കാരെ കര്‍ഷകനില്‍ നിന്നും മാറ്റിനിര്‍ത്തി തന്നെ ദയവായി കാണുക, വിലയിരുത്തുക

No comments:

Post a Comment