Search This Blog

Sunday, November 3, 2013

കസ്തൂരി രംഗൻ റീപ്പോർട്ടിനെതിരായ സമരം; മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഗൂണ്ടായിസം.


കേരളത്തില്‍ നടക്കുന്ന ഒരു സമരത്തില്‍ മാധ്യമങ്ങളെയും ചാനലുകളെയും പറ്റി ഈ കുറിപ്പ്

തയ്യാറാക്കുന്നത് സംഭവ സ്ഥലത്തുനിന്നും ഏറെ മാറി ഓസ്‌ട്രേലിയയിലെ പെര്‍ത്തിലിരുന്നാണ്.കേരളത്തില്‍ നടക്കുന്ന വാര്‍ത്തകള്‍ എത്രമാത്രം പുറം ലോകമറിയുന്നു എന്നു കൃത്യമായും മനസിലാക്കാനാകും. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്ത മാധ്യമങ്ങളും ചാനലുകളും, പത്രപവര്‍ത്തകരും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ ഒരു സമരം കാണാതെ പോവുകയാണു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേരളത്തിന്റെ 100ലധികം വില്ലേജുകളില്‍ കഴിഞ്ഞയാഴ്ച്ചത്തേ എല്ലാ ദിവസങ്ങളിലും സമരം നടക്കുകയായിരുന്നു. ലക്ഷ കണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നു. പലയിടത്തും ഹര്‍ത്താല്‍ നടന്നു, വലിയ റാലികള്‍ നടന്നു, പന്തം കൊളുത്തി പ്രകടനം, ബൈക്ക് വാഹന റാലികള്‍, മനുഷ്യ ചങ്ങല സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ നടക്കുന്നു. കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, വിവിധ മതനേതാക്കള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരും സമരത്തിലുണ്ട്. സമരം നടന്നുവരുന്ന സ്ഥലങ്ങളില്‍ എല്ലാ രാഷ്ട്രീയ പര്‍ട്ടികളും സമരത്തിന്റെ മുന്‍പന്തിയിലുണ്ട്. സമര കേന്ദ്രങ്ങള്‍ കൊട്ടിയൂരും, തിരുവമ്പാടിയും, നിലമ്പൂരും, ഇടുക്കിയിലെ മലയോര പ്രദേശങ്ങളുമാണു.


ഈ സമരത്ത്‌നു നേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടായാലും വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന ധര്‍മ്മത്തിനെതരായ പാപമാണത്. ചാനലുകളില്‍ എന്തൊക്കെ വാര്‍ത്തകള്‍ വരുന്നു. എന്തെല്ലാം ചര്‍ച്ചകള്‍ അവിടെ നടക്കുന്നു അവിടെയും ഈ ജനങ്ങളുടെ സമരത്തിനു ഇടം കിട്ടിയില്ല. ഇത്തരത്തിലൊരു ജനകീയ സമരം കേരളത്തില്‍ നടന്നുവരുന്നതായി ആകമാന കേരള

ജനതയ്ക്ക് യാതൊരറിവുമില്ല. കുറ്റക്കാര്‍ പത്രങ്ങളും ചാനലുകളും തന്നെ. അച്ചടി പത്രങ്ങളാകട്ടെ തങ്ങളുടെ പ്രാദേശിക പേജില്‍ ഈ വിഷയം കൊടുത്തൊതുക്കുന്നു. അതു ചെയ്തില്ലെങ്കില്‍ ഈ സമരനാടുകളില്‍ അച്ചടി പത്രം ഇറക്കാന്‍ ജനം സമ്മതിക്കില്ല. ഓരോ ദിവസവും സമരം ശക്തിപ്പെടുകയാണു. ഈ സമരത്തിന്റെ ഒരു മെറിറ്റിലേക്കും കടക്കുന്നില്ല. വാര്‍ത്തകള്‍ തമസ്‌കരിക്കുകയും സാധാരണക്കാരനേ ചവുട്ടി പുറത്താക്കുകയും ചെയ്യുന്ന ന്യൂസ് റൂമുകളിലേ ബിസിനസ് മാനേജ്ജ്‌മെന്റ് വികിടന്മാരെയാണു പരാമര്‍ശിക്കുന്നത്. മാധ്യമ ഓഫീസുകള്‍ എന്നും സാധാരണ ജനത്തിന്റെ കൂടെയല്ല. അവര്‍ നഗരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും, ബിസിനസ് കേന്ദ്രങ്ങള്‍ക്കും മീതേ വട്ടമിട്ട് പറക്കുന്നവരാണു. കുടിയേറ്റക്കാരും ഗ്രാമവാസികളും, വനസാമീപ്യ ജനങ്ങളും മാധ്യമ കച്ചവടത്തിലേക്ക് എന്തു പണം, പരസ്യം, സഹായം,ഒക്കെ നല്കാനാണ്..


പത്രപര്‍വര്‍ത്തനം എന്നാല്‍ കൂലിക്കെഴുത്തുമാത്രമാണെന്ന് കരുതരുത്. സ്ഥാപന മുതലാളിയുടെ താല്പര്യം ആണവിടെ വലുത്. ഏറ്റവും നന്നായി ഈ കട എങ്ങിനെ നടത്താമെന്ന് എന്നും മേലധികാരി അനുചരന്മാരെയിരുത്തി ഗൂഢാലോചന നടത്തും. നാട്ടിലേ മുഴുവന്‍ വിഷയങ്ങള്‍ക്കും , വ്യക്തികള്‍ക്കും അവര്‍ വിലയിടും. അങ്ങിനെവിലയിടുമ്പോള്‍ കര്‍ഷകനും ഗ്രാമവാസിയും മലയോരവാസിയും കുടിയേറ്റക്കാരനുമൊക്കെ തൂക്കം കുറവായിരിക്കും. ഈ വിഭാഗക്കാര്‍ എന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാറില്ല. വാര്‍ത്തകള്‍ വായിക്കാറും കാണാണാറുമേയുള്ളു. സാധുകര്‍ഷകരും ഗ്രാമവാസികളും ഒരിക്കലും വാര്‍ത്താമൂല്യമുള്ള വിഷയങ്ങള്‍ ഉണ്ടാക്കാറില്ല. മലയോരക്കാരുടെ ഈ സമരം ന്യൂസ് റൂമുകള്‍ക്ക് പുറത്തായത് കഷ്ടമായിപ്പോയി. പ്രിയ മാധ്യമ പ്രവര്‍ത്തകരും, ചാനല്‍ മുതലാളിമാരും, പത്രക്കടകള്‍ നടത്തുന്നവരുമൊക്കെ തിന്നാന്‍ കൈയ്യും കഴുകി പാത്രത്തിനും ഇലയ്ക്കും മുമ്പില്‍ ഇരിക്കുമ്പോഴേങ്കിലും മണ്ണിനേയും കര്‍ഷകനേയും ഓര്‍മ്മിക്കണം. പച്ചക്കറി വിഷമയം, അരി കൃഷിചെയ്യുന്നില്ല, എന്നൊക്കെ കുറ്റം പറയുന്ന, എഴുതികൂട്ടുന്ന നിങ്ങള്‍ ഓര്‍ക്കണം ഇതെല്ലാം എഴുതികുത്തി, വായിച്ച്,ഈ പരുവത്തിലാക്കിയത് നിങ്ങള്‍ ഒരു കൂട്ടരാണ്. അക്രമസമരങ്ങളെ മാത്രം പ്രമോട്ട്‌ചെയ്ത് അരാജകത്വം പരത്തുന്നത് അരാണ്?. നല്ലതിനേ നിഷേധിക്കുകയും, തിരസ്‌കരിക്കുകയും തിന്മയും, പൊള്ളത്തരങ്ങളും, ഭരണവും, ധനവും മാത്രമാണ് വാര്‍ത്തകെളെന്നു വരുത്തിവയ്ച്ചിരിക്കുന്നതും ആരാണ്?. ഈ നാടിന്റെ ശരിയായ പോക്കില്‍ കച്ചവടം നടക്കില്ലെന്നും, തിനമയിലും നാശത്തിലും, അപകടത്തിലും ദുരന്തത്തിലുമാണ് മാധ്യമ പ്രവര്‍ത്തനം എന്നും ധരിച്ച് പ്രചരിപ്പിക്കുന്ന ഇപ്പോഴത്തേ പത്രപ്രവര്‍ത്തനം ലക്ഷ്യബോധം ഇല്ലാത്തതാണ്. ഇതൊക്കെയാണ് ഇന്നത്തേ പ്രഫണണല്‍ പത്ര ധര്‍മ്മം. നമ്മുടെ നാടിന്റെ ദുരവസ്ഥ്യ്ക്ക് പ്രതികളില്‍ മുമ്പിലായി ഈ കൂടരെകൂടി കയറ്റിനിര്‍ത്തണം.


മാധ്യമങ്ങൾ എന്നും അവജ്ഞയോടെയും, നികൃടമായുമേ ഈ ജനവിഭാഗത്തേ കണ്ടിട്ടുള്ളു. കുടിയേറ്റക്കാരെയും , മലയോര കർഷകരെയും പൊതുജനത്തിനു മുമ്പിൽ വനം കൈയ്യേറ്റക്കാരായും, പരിസ്ഥിതി വിരുദ്ധരായും ചിത്രീകരിക്കുനയും ഇത്തരം വാദങ്ങൾക്ക് ആധികാരികത നൽകുകയും ചെയ്യുന്നത് കേരളത്തിലേ മാധ്യമങ്ങളാണു. മാധ്യമങ്ങളുടെ മർദ്ദനങ്ങൾ മാത്രമേ കേരളത്തിലേ കർഷകരുടെയും, കുടിയേറ്റക്കാരന്റെയും നീറുന്ന വിഷയങ്ങൾക്ക് രഎന്നും ലഭിക്കുന്നുള്ളു. തല്ല് എന്നും തരുന്നവർ വല്ലപ്പോഴും എങ്കിലും ഒഎഉ തലോടൽ കൊടുത്തിരുന്നെങ്കിൽ. പീതാംബരകുറുപ്പിന്റെ കൈ ഒന്ന് തൊട്ടപ്പോള്‍ കേരളത്തേ കുലുക്കിയും ഇരുത്തിയും ചിന്തിപ്പിച്ച ചാനലുകള്‍ നാട്ടിലെ സംഭവ വികാസങ്ങളുടെ പട്ടികയിലെങ്കിലും ഈ സമരത്തേ ഉള്‍പ്പെടുത്തി വാര്‍ത്ത കൊടുക്കണം.


കേരളമെന്ന കൊച്ചു സംസ്ഥാനത്ത് പത്ര പ്രവര്‍ത്തനം നടത്തുക വളരെ എളുപ്പമാണ്. എല്ലാ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി വാര്‍ത്ത നല്കാനാവും. കഴിഞ്ഞ ദിവസങ്ങളിലേ കേരളത്തിലുണ്ടായ ഏറ്റവും വലിയ ജനകീയ സമരവും മുന്നോറ്റവും റിപ്പോര്‍ട്ട് ചെയ്യാത്തത് നല്ല വിധത്തില്‍ പറഞ്ഞാല്‍ മാധ്യമ ഗുണ്ടായിസം എന്നു പറയേണ്ടി വരും. ഗ്രാമങ്ങളും ഗ്രാമവാസികളും എന്നും വാര്‍ത്തകളില്‍ നിന്നും അകലുന്ന സ്ഥിതിയുടെ അവസാന ഉദാഹരണമാണിത്. ഈ സമരം ജനങ്ങളിലേക്ക് ഇതുവരെ എത്തിച്ചത് ഫേസ്ബുക്ക് തന്നെയാണ്.  തിരുവാമ്പാടിക്കാരെയും, വയനാടുകാരെയും, നിലമ്പൂരുകാരെയും, ഇടുക്കിക്കാരെയുമെല്ലാം ഫേസ്ബുക്ക് കൂട്ടിയോജിപ്പിക്കുകയാണ്. ഒരേ വിഷയത്തില്‍ കേരളത്തിന്റെ പല ഭാഗത്ത് സമരം നടക്കുന്നത് മറുഭാഗത്ത് സമരം നടക്കുന്ന ഭാഗത്തേ ജനങ്ങള്‍ക്ക് പോലും അറിയാനാകുന്നില്ല. വാര്‍ത്താലോകം ഇത്ര വളര്‍ന്ന കാലത്തും പത്രങ്ങളും ചാനലുകളും ഉപേഷിച്ച ജനങ്ങള്‍ക്ക്മൊബൈല്‍ ഫോണൂം ഫേസ്ബുക്കും മാത്രമാണ് ആശ്രയം. - See more at: http://www.dailyindianherald.com/home/details/N5lAb9yw/9#sthash.mjZ8c0YL.dpuf

No comments:

Post a Comment