Search This Blog

Saturday, November 2, 2013

ശ്വേതാ മേനോൻ; കുറുപ്പിന്റെ പിടുത്തം പുത്തരിയല്ല.


കുറുപ്പിന്റെ പിടുത്തം പുത്തരിയല്ല. പൊതുവേദിയിൽ തൊട്ടതും ഉരുമിയതും ചൂണ്ടിക്കാട്ടി കഴിഞ്ഞ 2ദിവസമായി ശ്വേതാ മേനോൻ കേരളത്തേ വികാരഭരിതമാക്കുകയാണു. ഇപ്പോഴും മനസിലാവാത്തത് ഒരാണിനു പെണ്ണിനോട് പൊതുവേദിയിലെങ്കിലും എത്രവരെ സ്നേഹപ്രകടനം അകാമെന്നാണു. അത് കൈകൊടുക്കലോ, അശ്ലേഷിക്കലോ, പുറത്തു തട്ടലോ, കൈ പിടിച്ച് സ്വീകരിക്കലോ, റ്റാറ്റ കൊടുക്കലോ ഇതിൽ ഏതുവരെയാകാമെന്ന് ഇനിമുതൽ ഒരു പൊതു മാനദഢം ഉണ്ടാക്കണം. അലെങ്കിൽ ഇനിയും ഒരുപാടു പേർ അതും നിരപരാധികളായവർ പെണ്ണുവിചാരിച്ചാൽ നാറും. പെണ്ണു എന്തു പറഞ്ഞാലും പെരുനുണയായാലും മാനം പോകും, നീതിയും ന്യായവും ഒക്കെ അങ്ങ് കോടതിയിൽ പറഞ്ഞാൽ മതിയാകും. ശ്വേതാ മേനോന്റെ മാനഹാനിക്കിടയക്കിയ മൂവി ദൃശ്യങ്ങൾ പലതവണ കണ്ടു. എന്നിട്ടും കുറ്റകരമായിട്ടും പെൺ സമൂഹത്തേ ആശാങ്കാകുലരാക്കാനും ഒന്നും കണ്ടില്ല.

പീതാംബരകുറുപ്പ് ശ്വേതയേ പിടിച്ചിരിക്കാം, കാണാൻ പറ്റാത്തതാകും എന്നാലും ഇത്രമാത്രം വലിയ ഒരപരാധം ഇവിടെ നടന്നതായി കരുതാൻ വയ്യ. പെരുമാറ്റം മോശമായിരുന്നെങ്കിൽ ശ്വേതയ്ക്ക് ഇയാളിൽനിന്നും മാറിനിൽക്കാമായിരുന്നു, അലെങ്കിൽ അദ്ദേഹത്തോട് പറയാമായിരുന്നു, പിന്തിരിപ്പിക്കാമായിരുന്നു, തന്റെ ബുദ്ധിമുട്ട് വാക്കിലോ, ഭാവത്തിലോ, ഏതേലും പ്രകടനത്തിലൂടെയോ പ്രടിപ്പിക്കാമായിരുന്നു. ബസിലും, പൊതുസ്ഥലത്തും പുരുഷന്മാരുടെ മോശം പ്രകടനത്തിനു ഇരയാവുന്ന സാധാരണ സ്ത്രീകൾ പോലും പ്രതികരിക്കാറുണ്ട്. ഇത്രയും തൊലിക്കട്ടിയുള്ള ഒരു സ്ത്രീ ഇതു പോലും ചെയ്യാതെ ചടങ്ങിലുടനീളം പീതാംബരകുറുപ്പിന്റെ കൈപ്രയോഗം അനുഭവിച്ചു എന്നു കേൾക്കുമ്പോൾ ഏതൊരാൾക്കും വിചിത്രത തോന്നും. ഇതൊന്നും വലിയ ആനകാര്യമല്ല. ഇതൊന്നും പുത്തരിയുമല്ല.

ചാനലുകളും, മാധ്യമങ്ങളും എത്ര ചർച്ച നടത്തിയാലും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഓർക്കാപ്പുറത്ത് ചാനലുകൾക്ക് വന്നുപെട്ട ചാകരയായിരുന്നു ശ്വേതക്കെതിരായ കൈപ്രയോഗം. ന്യൂസ് അവറിൽ മഹിളാ നേതാക്കൾ നിരന്നിരുന്ന് ന്യായങ്ങൾ വിളമ്പി. ഇതൊകൊണ്ട് എന്ത് പ്രയോജനം. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ എന്ന വരട്ടു ന്യായം മാത്രം പറയരുത്. ഇതുകൊണ്ടൊന്നും സ്ത്രീകൾക്കെതിരായ ഒരതിക്രമവും ഇല്ലാതാവില്ല. ഈ അതിക്രമം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അതി പുരാതനകാലത്തായിരുന്നു ഇതിലും ഭീകരമായ സ്ഥിതി നിലനിന്നത്. എത്ര ചർച്ചകൾ നടത്തിയാലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകതന്നെ ചെയ്യും. കാരണം അതൊരു ക്രിമിനൽ വാസനയാണു. ഏത് അധുനിക സമൂഹത്തിലും ക്രിമിനലുകൾ ഉണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം 2രീതിയിൽ ആവർത്തിക്കപ്പെടും. കരുതികൂട്ടി ഒരു മനുഷ്യ ജീവിയെ അക്രമിക്കുന്ന രീതിയിലും രണ്ടാമതായി ആണുങ്ങളിലെ വികാരതീവൃതയും പക്വതയില്ലാത്ത പ്രകടനവും, ലൈഗീകമായ അരാജകത്വത്തിലൂടെയും അല്ലാതെയും വരുന്ന മാനസീക രോഗവും. ഇതിൽ ആദ്യത്തേത് അഴിവാക്കാമെങ്കിലും രണ്ടാമത്തേത് പ്രകൃതിയിൽനിന്നും ഒഴിവാക്കാനാകില്ല. അതൊരുതരം പ്രതിഭാസവും, ആവർത്തിച്ചുകൊണ്ടെയിരിക്കുന്ന രോഗവുമാണു.  കാട്ടാള വികാരം വരുന്നത് മനുഷ്യനിലേ ഹോർമ്മോണുകളിലൂടെയാണു. മരുന്നുപോലും സാധ്യമല്ല. ഈ രോഗം ഇല്ലാതാവണമെങ്കിൽ പുരുഷകുലം മുഴുവൻ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെടണം.അല്ലെങ്കിൽ പുരുഷ ഹോർമ്മോണുകളെ പുരുഷനിൽനിന്നും ശാസ്ത്രീയമായി തന്നെ നശിപ്പിക്കണം. വധശിക്ഷ നൽകാൻ നിയമം മാറ്റിയെഴുതിയാലും ബലാൽസംഗം നിൽക്കില്ല. കൊലകുറ്റത്തിനു വധശിക്ഷ നിയമം നിലവിൽ ഉണ്ടായിട്ടുതന്നെയാണല്ലോ കൊലപാതകം അതി ക്രൂരമായി ആവർത്തിക്കുന്നതെന്നും ഓർക്കണം.


അതിനാൽ സ്ത്രീകൾ എത്ര ചാനലുകളിൽ ചാരിത്ര്യ പ്രസംഗം നടത്തിയാലും ക്രിമിനലുകളുടെയും, ലൈഗീകരോഗികളായ പുരുഷന്മാരുടെയും ക്രിമിനൽ ആക്ടിവിസം ഈ സമൂഹത്തിൽനിന്നും ഇല്ലാതാക്കാനാവില്ല. ഇന്ത്യയിൽ ലൈഗീക സ്വാതന്ത്ര്യത്തേ സമൂഹവും, ചാരിത്ര്യ പ്രാസംഗീകരും ചേർന്ന് ആർഷഭാരതീയതയും, സംസ്കാരവും പൈതൃകവും ചൂണ്ടിക്കാട്ടി തടവറയിൽ ഇട്ട് പീഢിപ്പിക്കുകയും ചവിട്ടിമെതിക്കുകയുമാണു. ഇരുമ്പഴികൾക്കുള്ളിലിട്ട് നമ്മുടെ ശരിയായ വികാരങ്ങളെ അടിച്ചൊതൊക്കുകയാണു. ഇതിന്റെ പരിണിത ഫലവും, പ്രകൃതിപരവുമായ വേലിപൊളിക്കലാണു നമ്മുടെ ലൈഗീക കുറ്റകൃത്യങ്ങളുടെ മൂലക്കല്ല്. സ്ത്രീയെ കണ്ടാലും, അവളുടെ വസ്ത്രത്തിന്റെ ഇടയിലൂടെയുള്ള മേനിയഴകു കാണുമ്പോഴും വികാരജീവികളുടെ ചില തള്ളലുകൾ പ്രകൃതിനിമിത്തമാണെന്ന് കരുതേണ്ടിവരും. അങ്ങിനെ പലപ്പോഴും ഇത്തരം പീഢനങ്ങൾ ദുർബലരായ പുരുഷന്മാരുടെ മുള്ളാനും, വിസർജ്ജിക്കാനുമെന്നപോലെ പിടിച്ചാൽ കിട്ടാത്ത പ്രകൃതിയുടെ വിളിയായി പരിണമിക്കുന്നു. കാരണം ഈ വികാരവും, ഹോർമ്മോണുമൊന്നും ചിലപ്പോൾ സ്വയം സൃഷ്ടിയല്ല, പ്രകൃതിയുടെ , ദൈവത്തിന്റെ സൃഷ്ടിതന്നെയാണു.


ഇതുപോലുള്ള ഇന്ത്യയിൽ നമ്മുടെ സിനിമാ നടിമാരും, വനിതകളും, സിനിമയിലും ജീവിതത്തിലും പരസ്യത്തിലും വിവസ്ത്രകളാകുന്നത് അവസാനിപ്പിക്കണം. പാശ്ചാത്യ രീതിയിലേ വേഷങ്ങളും, സിനിമാ കുപ്പായങ്ങളും, നഗ്നതാ പ്രദർശനവും ഇന്ത്യയിൽ പാടില്ല. കേരളത്തിൽ ഒട്ടും പാടില്ല. കാരണം ദ്രാന്ത്കയറിയവർ ധാരാളമുള്ള ആലയമാണു   ഈ നാട് .  നമ്മൾ പാശ്ചാത്യ സംസ്കാരം പിൻ തുടരുന്നവരല്ല. സ്ത്രീകളുടെ വേഷവിധാനത്തിലും, സിനിമകളിലും നഗ്നമായ പാശ്ചാത്യത അനുകരീക്കുകയും അതിന്റെ മറുവശമായ പാശ്ചാത്യ ലൈഗീക സംസ്കാരം നാട്ടിൽ തടയുകയും ചെയ്യുന്നത് വലിയ ചേർച്ചയില്ലായ്മ ഉണ്ടാക്കും, പൊരുത്തക്കേടും, അസ്വസ്തതയും, നഗ്നമായ വികാര വിക്ഷോഭങ്ങൾക്കും ഇടവരുത്തും. ഒരു സംസ്കാരത്തിന്റെ ഒരു ഭാഗം പകർത്തുകയും അതുമായി ബന്ധപ്പെട്ട മറുഭാഗം വിലക്കപ്പെടുകയും ചെയ്യുന്നത് നമ്മുട നാട്ടിൽ ലൈഗീക അരാജകത്വം സൃഷ്ടിക്കും.  ഇതു കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യൂന്ന പരിപാടിയാണു.   ഇവിടെ ഇതു നടമാടുകയാണു. നമ്മുടെ സംസ്കാരത്തിനും വ്യവസ്ഥിതിക്കും താങ്ങാവുന്നതിലും അപ്പുറത്തേക്ക് ഈ നാട്ടിലെ പുരുഷന്മാരുടെ വികാരത്തേ ആളിക്കത്തിക്കരുത്. വലിയ അപകടത്തിലേക്കും അസന്തുലിതാവസ്ഥയിലേക്കും കാര്യങ്ങൾ ചെന്നെത്തും. 


ചുരുക്കത്തിൽ ശ്വേതയുടെ സിനിമകളിലെ പല അർദ്ധ നഗ്ന ചിത്രങ്ങളും എന്തു സന്ദേശമാണു നമ്മുടെ സമൂഹത്തിനു നൽകിയത്. വിതച്ചത് കൊയ്യുന്നു, അനുഭവിക്കുകതന്നെ. എന്തായാലും ഈ ശ്വേത എന്തിനു മുഖ്യമന്ത്രിക്ക് പരാതി നൽകണം. സ്ഥലത്തേ പോലീസ് സ്റ്റേഷനിൽ കൊടുക്കാം, അല്ലേൽ സി.ഐ, മുതൽ ഡി.ജി.പി വരെ ആർക്കെങ്കിലും കൊടുക്കാം, ആഭ്യന്തിര മന്ത്രി വരെയുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയേ തന്നെ തിരഞ്ഞെടുത്തത് അടുത്ത വിവാദത്തിനോ?. തൊട്ടപ്പോൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിനൽകുന്ന ഇവരുടെ നാട്ടിലേ സാധാരണ പെൺകുട്ടികൾ ക്രൂര ബലാൽസംഗത്തിനിരയാകുമ്പോൾ എവിടെ ഇനി പരാതി നൽകേണ്ടിവരും. പൊതുവേദിയിൽ കൈകൊടുക്കുന്നതും, തൊടുന്നതും, ഉമ്മവയ്ക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, ആശ്ല്ഷിക്കുന്നതും വലിയ കാര്യമല്ലെന്നാണിതുവരെ നാം കണ്ടതും കരുതിവന്നതും. പീതാംബരകുറുപ്പിനു എന്തു വേണേലും വരട്ടെ, ജയിലോ, കൊലമരമോ എന്തു ശിക്ഷയും കിട്ടട്ടെ. കുറുപ്പല്ല വിഷയം, ശ്വേതയുയർത്തിയ വിവാദവും, പൊഴിച്ച കണ്ണീരിന്റെ ഉപ്പും നനവും തന്നെയണു പ്രസക്തം.പൊതുവേദിയിൽ ഇതെല്ലാം തെറ്റെന്ന് ഇനി എല്ലാവരും കരുതണം, നോക്കീം കണ്ടും നിന്നോണം. ആ രജ്ഞിനി ഹരിദാസിനേ സൂക്ഷിക്കണം, എല്ലാ പൊതുവേദിയിലും എല്ലാവരെയും കെട്ടിപ്പിടിക്കുന്ന രജ്ഞിനി അപകടകാരിയാകും,.. ഏതു സമയത്തും. ഒരു പരാതിമതി ഇന്നുവരെ രജ്ഞിനി കെട്ടിപ്പിടിച്ച എല്ലാവരും അഴിയെണ്ണാൻ. മാത്രവുമല്ല ശ്വേതയേക്കാൾ ബോൾഡാണിവർ. ഇനിമുതൽ രജ്ഞിനി കെട്ടിപ്പിടിക്കാൻ വന്നാലും ചെറിയ ആൺകുട്ടികളാണേലും കഴിവതും ഒഴിഞ്ഞുമാറുന്നതാവും ഇത്തരം സഭവങ്ങൾ നൽകുന്ന പാഠം..


1 comment:

  1. ഈ ലിഖിതം പ്രശ്നത്തെ ആത്മാര്‍ത്ഥമായി സമീപിക്കുന്നില്ല എന്നുമാത്രമല്ല ഒരു വശം ചരിഞ്ഞതുമാണ്. ഒരാള്‍ക്ക് നേരിടുന്ന പ്രയാസത്തെ ചുമ്മാ കൗതുകപൂര്‍വ്വം തോട്ടിയിട്ട് സംസാരിക്കുന്ന കൗമാര മനസ്സിന്റെ ന്യായവാദങ്ങളും നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും. ആക്ഷേപഹാസ്യമെന്ന നിലയില്‍ തടിതപ്പാനും ശ്രമിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ സ്ത്രീ തന്നെയാണ് പ്രശ്നം! അവളില്ലായിരുന്നെങ്കില്‍ പുരുഷന് വികാരം ജനിക്കുമായിരുന്നില്ലല്ലോ!

    ReplyDelete