Search This Blog

Thursday, November 14, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായി ആദ്യ ലഹള കണ്ണൂര്‍ കൊട്ടിയൂരില്‍ നടന്നു.



ഒരുപാട് സമരവും സമരം അടിച്ചമര്‍ത്തലും കണ്ട കേരളത്തിലേ ജനങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കൊട്ടിയൂരില്‍ നടന്ന ആദ്യ ജനകീയ ലഹള കാണുക. 3കിലോമീറ്റര്‍ ദൂരമുള്ള റോഡ് ജനങ്ങള്‍ തീയിട്ടു.  8കിലോമീറ്റര്‍ റോഡ് യുദ്ധഭൂമിയായി. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടടക്കം 20ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സിന്റെ വാഹനവും പോലീസ് ബസുമുള്‍പ്പെടെ ജനങ്ങള്‍ കത്തിച്ചു ചാമ്പലാക്കി.  കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥരെ ബന്ദികളാക്കി. 6 പോലീസ് വാഹനങ്ങളും, പോലീസ് ബസും അഗ്നിക്കിരയാക്കി. ഡി,വൈ.എസ്പി ഉള്‍പ്പെടെ പോലീസുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ എസ്.പിയുടെ വാഹനമടക്കം നാട്ടുകാര്‍ തകര്‍ത്തു. ഒടുവില്‍ ജില്ലാ കലക്ടറില്‍നിന്നും കൊട്ടിയൂരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് എഴുതി വാങ്ങി. ഈ സമരത്തേ ആരും പള്ളിയുടെയും, പട്ടക്കാരുടെയും, രാഷ്ട്രീയക്കാരുടയും പേരില്‍ എഴുതി തള്ളേണ്ട. ജനം തന്നെയാണു പിന്നില്‍. അവരെ വേട്ടയാടുന്ന അസ്വസ്തതകളാണ് പിന്നില്‍.


 ഈ സമര നാളങ്ങള്‍ ഞാന്‍ കാണുന്നത് ദൂരെ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലിരുന്നാണു. ലോകം മുഴുവന്‍ ഉള്ള കുടിയേറ്റകര്‍ഷകരും അവരുടെ പിന്മുറക്കാരും കൊട്ടിയൂരിന്റെ ഈ ലഹളക്ക് പിന്തുണ തരുന്നു. ഇത്രയും വലിയ ലഹള കൊട്ടിയൂരിലെ പൊട്ടന്തോട്ടില്‍ ഉണ്ടായിട്ടും ഒരു പെറ്റികേസ് പോലും ജനങ്ങള്‍ക്കെതിരെ എടുക്കില്ലെന്ന് ജില്ലാ കലക്ടര്‍ എഴുതി ഒപ്പിട്ടുനല്കുകകൂടി ചെയ്ത ശേഷം ജനങ്ങള്‍ ബന്ദികളാക്കിയ ദില്ലിയിലെ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ അത്രമാത്രം കൈവിടുകയും തടഞ്ഞുവയ്ച്ച ഉദ്യോഗസ്ഥരുടെ മരണത്തിലേക്കുപോലും നീങ്ങുന്ന സാഹചര്യമായിരുന്നു അവിടെ.
ഇത് രാഷ്ട്രീയക്കാരുടെ സമരമല്ല. ജനങ്ങളുടെ സമരമാണ്. നിയമവും, കോടതിയും, രാജ്യവും, ഭരണകൂടങ്ങളും ജനങ്ങളുടേതാണ്. ജനങ്ങള്‍ക്കെതിരായി ജനങ്ങള്ക്കുവേണ്ടിയുള്ള ഈ സ്ഥാപനങ്ങള്‍ നിലകൊണ്ടാല്‍ അതിനേ തകറ്ക്കുകയും ശരിയായ പാതയിലേക്ക് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് ജനങ്ങളുടെ ധര്‍മ്മമാണ്.എല്ലാ നിയമങ്ങളും അനുസരിക്കനുള്ളതല്ല. ഭരണ വര്‍ഗത്തിന്റെ താല്പര്യങ്ങള്‍ നടപ്പാക്കാനും, ജനവിരുദ്ധരുടെ ചട്ടുകമായി നിന്നു ജനങ്ങള്‍ക്കെത്രെ ഉണ്ടാക്കുന്ന നിയമങ്ങളും ലഘിക്കാനുള്ളതാണ്. ജനങ്ങള്‍ നിലനില്ക്കണം, എങ്കിലേ നിയമവും, ഭരണവും, രാജ്യവും ഒക്കെ ഉണ്ടാവുകയുള്ളു. ജനങ്ങളില്ലാത്ത രാജ്യം വെറും ശ്യൂന്യവും മിഥ്യയുമാണ്. ജനമാണ് കോടതിക്കും എന്തിനും മുകളിലുള്ള അന്തിമ വിധികര്‍ത്താക്കള്‍.

 തെറ്റു തിരുത്തുവാന്‍ ഈ വിധം ജനം നിയമം കൈയ്യിലെടുക്കുന്നത് കോടതികളുടെയും ഭരണ സംവിധാനത്തിന്റെയും കഴിവുകേടും അപചയവുമാണ് കാട്ടുന്നത്. ഈ സംവിധാങ്ങള്‍ ജനവിരുദ്ധമെന്ന് തോന്നുന്ന ധാരണ വ്യാപകമായിട്ടുണ്ട്.ഈ സമരം ഉണ്ടായ പൊട്ടന്തോട് എന്ന സ്ഥലത്തേ കുറിച്ച് ഒരു വാക്കുകൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. പൊട്ടന്തോട് എന്ന നാട്ടിലേ ജനങ്ങള്‍ 12വര്‍ഷത്തോളമായി ദുരിതം തിന്നുകയാണ്. മലബാറില്‍ കുടിയേറിയ ഈ നാട്ടുകാര്‍ വനം കയ്യേറിയവരല്ല. ജന്മിയില്‍ നിന്നും വിലകൊടുത്ത് നിയമപ്രകാരം ഭൂമി വാങ്ങിയ ആളുകളായിരുന്നു പൊട്ടന്‍ തോട്ടിലേത്. 12 വര്‍ഷം മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയിലാണു പട്ടയം അനുവദിച്ചിരിക്കുന്നതെന്നു കാട്ടി പട്ടയം അസാധുവാക്കി. അന്നുമുതല്‍ വില്ലേജ് മുതല്‍ പാര്‍ലമെന്റ് വരെ ഈ പൊട്ടന്തോട്ടുകാര്‍ പോയിക്കൊണ്ടിരിക്കുകയാണ്. അത്രമാത്രം ഈ ജനങ്ങള്‍ പൊറുതിമുട്ടി നില്ക്കുമ്പോഴായിരുന്നു കസ്തൂരി റിപ്പോര്‍ട്ടും ഉഗ്യോഗസ്ഥരുടെ വരവും.

 ഇപ്പോള്‍ നടന്ന കലാപം എന്തുകൊണ്ട് അടിച്ചൊതുക്കിയില്ല, വെടിവെയ്പ്പും, കൊലയും, മര്‍ദ്ദനവും നടന്നില്ല. ലാത്തി ചൃജ്ജിലും ഗ്രനേഡിലുമായി ഭരണകൂട നടപടി എങ്ങിനെ ഒതുങ്ങി. ജീവിക്കാന്‍ ലഹളയും സമരവും നടത്തുന്ന ജനത്തേ ഒരിക്കിലും വെടിവെയ്ച്ചു കൊല്ലാന്‍ ആകില്ല. ന ന്ദിഗ്രാമൊക്കെ നമ്മള്‍ കണ്ടതല്ലേ. അവിടെ നടത്തിയ ഭരണകൂട ഭീകരത ഒടുവില്‍ പരാജയപ്പെട്ടു. മാത്രമല്ല ജനത്തേ കൊന്ന ഭരണകൂടങ്ങള്‍ ഈയാം പാറ്റകളെ പോലെ പറന്നും പോയി അവിടെ. സംഘടനകളെയും, രാഷ്ട്രീയ പാര്‍ട്ടികളെയും തല്ലിയും വെടിവയ്ച്ചും ഒതുക്കാം. ശരിയായ ജനകീയ സമരത്തേ തകര്‍ക്കാന്‍ ഒരു ജനത്തേയും കൊല്ലാനാവില്ല. അങ്ങിനെ കൊന്നാല്‍ ജനമില്ലാത്ത രാജ്യത്തിനു എന്തു പ്രസക്തി. ഇന്നലെ കൊട്ടിയൂരില്‍ ഒരു പോലീസ് നടപടിയും , കൂട്ടക്കൊലയും നടന്നിരുന്നെങ്കില്‍ ഇന്ന് ഉമ്മന്‍ ചാണ്ടിയും , സംസ്ഥാന മന്ത്രി സഭയും ഉണ്ടാകില്ലായിരുന്നു. ഈ കലാപത്തിന്റെ രൂക്ഷത യഥാസമയം സര്‍ക്കാരിനെയും ഡി.ജി.പിയെയും ബോധ്യപ്പെടുത്താനും, വലിയ ദുരന്തമുണ്ടായി സര്‍ക്കാര്‍ ഈ വെള്ളിയാഴ്ച്ച നിലം പൊത്താതിരിക്കുന്നതിലും പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്‌ന്റെ ഒരു ശ്രമകൂടി ഉള്ളതിനാലാണ്‌

No comments:

Post a Comment